.

2009, ഡിസംബർ 29, ചൊവ്വാഴ്ച

അങ്ങനെ പവനായി ശവമായി....

“അനിയൻ കുട്ടാ എഴുന്നേൽക്കു എട്ട് മണിയായി”.അലാറം കേട്ട് ആണ് ഞാൻ എഴുന്നേറ്റത്.അച്ഛൻ ജർമ്മനിയിൽ ബിസിനസ്സ് ടൂറിനു പോയപ്പോൾ പറഞ്ഞു ചെയ്യിപ്പിച്ചതായിരുന്നു ആ അലാറം.ഇന്ത്യൻ മണി പതിനായിരം രൂപയാണെന്ന് അച്ഛൻ പറയുന്നത് കേട്ടു.പണ്ടെ അച്ഛന്റെ ശീലമാണ് ഞാൻ എന്തു പറഞ്ഞാലും ആ അഗ്രഹം നിറവേറ്റി തരും.ഞാൻ പണ്ടു ഊട്ടിയിൽ ബോർഡിംഗിൽ പഠിക്കുമ്പോൾ ആ ജയിംസിന്റെ കൈയ്യിൽ ഇതു പോലെ ഒരെണ്ണം കണ്ടു..അന്നു മുതൽ ഞാൻ പിടി വാശിയിലായിരുന്നു. ബെഡിൽ നിന്നും എഴുന്നേൽക്കാൻ വയ്യ.മടി തന്നെ കാരണം.പിന്നെ ഇന്നാണല്ലോ കോളെജ് ഫസ്റ്റ്ഡേ എന്നു ആലോചിച്ചപ്പോൾ പുതപ്പ് വലിച്ചു മാറ്റി എഴുന്നേറ്റു.പുതപ്പ് മാറ്റിയപ്പോൾ എ.സിയുടെ തണുപ്പ് കാരണം ശരീരം വിറയ്ക്കുന്നു.പെട്ടന്ന് തന്നെ അത് ഓഫ് ആക്കി.കോട്ടുവായും ഇട്ടുകൊണ്ട് ചുവരിലെ എന്റെ ഇഷ്ടദൈവങ്ങളെ നോക്കി..’അർനോൾഡ് ചെസ്നഗറും സ്റ്റല്വസ്റ്റർ സ്റ്റാലിയനും.ചുവർ നിറയെ അവരുടെ ഫോട്ടോകൾ ആണ്.അവരുടെ സിനിമകൾ കണ്ട് അവരുടെ ശരീരം കണ്ട് ഞാൻ അവരുടെ ഒരു കടുത്ത ആരാധകൻ ആയി കഴിഞ്ഞിരുന്നു.അതു കാരണം വീട്ടിൽ ചെറിയ ഒരു ജിം റെഡി ആക്കിയിട്ടുണ്ട്.കണ്ണാടിയുടെ മുന്നിൽ ചെന്ന് സൌന്ദര്യം നോക്കി.അവരുടെ ശരീരത്തിന്റെ അടുത്ത് എത്തുന്നില്ലെങ്കിലും കുറെച്ചൊക്കെ മസിലുകൾ ഉണ്ട്.പണ്ട് റഷ്യയിൽ ഞാൻ പഠിച്ചുകൊണ്ടിരുന്നപ്പോൾ അവിടത്തെ കോളെജിൽ രണ്ട് വർഷം ബോഡിഫെസ്റ്റിൽ എനിക്ക് ആയിരുന്നു ഫസ്റ്റ്.
                                          ബാത്ത് റൂമിൽ കയറീയതും കാലു തെറ്റി വീഴാൻ പോയി.അന്നെ അച്ഛനോട് പറഞ്ഞതാണ് ബാത്ത് റൂമിൽ ഇറ്റാലിയൻ മാർബിൾ ഇടല്ലെ എന്ന്.ഭാഗ്യം ഒന്നും പറ്റിയില്ല.ശരീരം തണുക്കുന്നതുകൊണ്ട് ഹീറ്റർ ഓൺ ആക്കി..ചെറുതായി വയറു വേദനിക്കുന്നു.ഇന്നലെ കഴിച്ച ബട്ടർ തന്തൂരി ദഹിച്ചില്ലാ എന്നു തോനുന്നു.ഇന്നലെ നടൻ വെഞ്ഞാറമൂട് സുരാജിന്റെ പാർട്ടി ആയിരുന്നു.നമ്മൾ പണ്ടെ കമ്പനിക്കാർ ആണ്.പണ്ട് നമുക്ക് ഒരു അഡ്വെർറ്റസിംഗ് കമ്പനി വെഞ്ഞാറമൂട്ടിൽ ഉണ്ടായിരുന്നു..സുരാജ് സിനിമയിൽ വരുന്നതിനു മുമ്പ് മിക്കപ്പോഴും അവിടെ വന്ന് ഇരിക്കുമായിരുന്നു.ഇപ്പോൾ  വലിയ നടൻ.എതോ മലയാള പടം വിജയിച്ചെന്നോ അതുകൊണ്ട് പാർട്ടി ഉണ്ട് അനിയൻ എന്തായാലും വരണം എന്നു വീട്ടിൽ വന്നു വിളിച്ചപ്പോൾ പോകാതിരിക്കാനും പറ്റിയില്ല.വെള്ളം ചൂടായെന്നു തോനുന്നു.വിശാലമായി തന്നെ കുളിച്ചു.കോളെജിൽ ചെല്ലക്കിളികളെ കാണാൻ ഉള്ളത് അല്ലെ.ചുണ്ടിൽ ടൈറ്റാനിക് സിനിമയിലെ പാട്ട് വന്നു.
                                            കുളിച്ച് ബാത്ത് റൂമിൽ നിന്നും പുറത്ത് ഇറങ്ങിയിട്ടാണ് മൊബൈലുകളിൽ നോക്കിയത്.ആറ് മൊബൈലുകൾ.ഏതു പുതിയ മോഡൽ ഇറങ്ങിയാലും അതു ഞാൻ വാങ്ങും.അതു എന്റെ ഒരു വാശി ആണ്.കുറച്ച് ദിവസം കൊണ്ട് നടക്കും.മടുക്കുമ്പോൾ വീട്ടിലെ ജോലിക്കാർക്കു കൊടൂക്കും.എല്ലാ മൊബൈലുകളിലും പത്തും പതിഞ്ചും മിസ്സ്കാളുകൾ.ഈ പെൺപ്പിള്ളാരെ കൊണ്ട് ഞാൻ തോറ്റു. 24 മണിക്കൂറും വിളിയോട് വിളി..ദാ വിളിക്കുന്നു ഭീമാ ജൂവലറിയുടെ മുതലാളിയുടെ മകൾ ദിവ്യ..എനിക്ക് വയ്യ എടുക്കാൻ..നല്ല ഒരു കാര്യത്തിനു വേണ്ടി പോകാൻ നിൽക്കുമ്പോൾ ആണ് നാശങ്ങൾ.ഞാൻ കട്ട് ചെയ്തു.പുതിയ സുന്ദരിമാരെ കാണാൻ പോകുമ്പോൾ ആണ് ഇവളുമാരുടെ ഒരു വിളി.ഇതിനേയോക്കെ ഞാൻ പണ്ടെ വിട്ടതാ.എന്നാലും എന്റെ പുറകെ നടക്കുകയാ..എനിക്ക് ആണെങ്കിൽ കുറച്ച് നാൾ ലൈൻ അടിച്ചിട്ട് ആ ത്രിൽ നഷ്ടപെടുമ്പോൾ അവരെ വിടും.ലൈൻ അടിച്ചിടുന്നവരെ ഉള്ളു ബഹളം .പിന്നെ ഓക്കെ ആയാൽ അടുത്തതിന്റെ പിറകേ പോകും..ലൈൻ ആകാൻ വേണ്ടി എന്തു കഷ്ടപ്പാടും സഹിക്കും ഞാൻ.കുറച്ച് നാൾ മുൻപ് സ്വപ്നക്കൂട് എന്ന മലയാളം പടം കണ്ടു.ഞാൻ അങ്ങനെ മലയാളം കാണാറീല്ല.ഇംഗ്ലീഷും ഹിന്ദിയും ആണ് ഇഷ്ടം.വല്ലപ്പോഴും മലയാളം കണ്ടാൽ ആയി.അങ്ങനെ കണ്ടാതാണ് സ്വപ്നക്കൂട്.അതിൽ ആ പുതിയ പയ്യൻ പ്യത്ഥവ്യരാജ് ലൈൻ അടിക്കുന്നതു കണ്ടപ്പോൾ ചിരിയാണ് വന്നത്.എന്റെ ലൈൻ അടി അതേ പോലെ പകർത്തിയിരിക്കുന്നു.
                                      റിമോട്ട് എടുത്ത് എച്ച്.വി.ഡി  പ്ലേയർ ഓൺ ആക്കി.മൈക്കിൾ ജാക്സന്റെ  ത്രില്ലറിലെ Wanna Be Startin' Somethin'  റൂമിൽ മുഴങ്ങി.അതിനോപ്പം ഡാൻസ് ചെയ്തു കൊണ്ട് ഞാൻ ഡ്രസ്സ് മാറ്റാൻ തുടങ്ങി.ഏത് ഇടണം എന്ന കൺഫ്യൂഷൻ.അഞ്ച് അലമാര നിറയെ എന്റെ ഡ്രസ്സ് ആണ്.എന്റെ പ്രധാന ഹോബി തന്നെ ഡ്രസ്സ് വേടിച്ചു കൂട്ടുക എന്നതാണ്.അതിൽ നിന്നും ബ്ലൂ‍ ജീൻസും റെഡ് ഷർട്ടും എടുത്തു.കഴിഞ്ഞ ആഴ്ച ആസ്ടേലിയയിൽ നിന്നും വാങ്ങിയതായിരുന്നു.ചെറിയ മേക്കപ്പ് ചെയ്തു ഷൂവും വലിച്ചു കയറ്റി.സമയം താമസിച്ചു.ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ചെന്നപ്പോൾ റെഡി ആയില്ല.വീട്ടിൽ അഞ്ച് ജോലിക്കാൻ ഉണ്ട് എന്നാലും പണി ഒന്നും കഴിയില്ല.അമ്മയും കിച്ചണിൽ ആണ്.ജോലിക്കാൻ ഉണ്ടെങ്കിലും നമുക്ക് ഭക്ഷണം വയ്ക്കുന്നത് അമ്മ തന്നെ ആയിരിക്കും.അത് അമ്മയ്ക്ക് നിർബന്ധം ആണ്.നമുക്കും അതു തന്നെ ആണ് ഇഷ്ടം.അമ്മ വയ്ക്കുന്ന ആഹാരം കഴിക്കാൻ ഒരു പ്രേത്യക രുചി ആണ്.
                                          
                       അതാ അച്ഛനും ചേട്ടനും കാപ്പി കഴിക്കാൻ വന്നു.രണ്ടു പേരും ഓഫീസിൽ ഒത്തു ആണ് പോകുന്നത്.ചേട്ടൻ അച്ഛനെ സഹായിക്കുന്നു.ബ്രിട്ടണിൽ പോയി ബിസിനസ്സ് മാനേജ്മെന്റ് പഠിച്ചത് ആണ് ചേട്ടൻ.അവൻ എന്നെ പോലെ ഒന്നും അല്ല.വീട് , ഓഫീസ് എന്ന രണ്ട് കാര്യങ്ങളെ ഉള്ളു.എന്നെയും കമ്പനിക്കാര്യങ്ങൾ നോക്കൻ പറഞ്ഞതാണ്.ഓഹ്.നമ്മൾക്ക് വയ്യെ.നമുക്ക് ഇങ്ങനെ അടിച്ചു പൊളിച്ചു നടക്കണം.അതുകൊണ്ട് ആരും കൂടുതൻ നിർബന്ധിക്കാറില്ല.ഇപ്പോൾ തന്നെ ഈ പഠിക്കാൻ പോകുന്നത് ചുമ്മയാണ്.പഠിക്കൻ ഉള്ളതൊക്കെ എല്ലാം കഴിഞ്ഞു.റഷ്യയിലും ബ്രിട്ടണിലും അങ്ങനെയുള്ള മിക്ക നാട്ടിലും പോയി പലതും പഠിച്ചു.സമയം പോകുന്നതിനും പിന്നെ ബിസിനസ്സ് എടുത്ത് തലയിൽ വയ്ക്കാനുള്ള മടികൊണ്ടും പഠിപ്പ് എന്നും പറഞ്ഞു ഓരോ കോഴ്സിനു പോകുകയാണ്.ഇപ്പോൽ പഠിക്കാൻ പോകുന്നത് നമ്മളുടെ തന്നെ എഞ്ചിനിയറിംഗ് കോളെജിൽ തന്നെ.അച്ഛന്റെ സ്വന്തം കോളെജ് അല്ലെ ഒന്നു ഷൈൻ ചെയ്യാം എന്നു കരുതി.കാപ്പിയും കൊണ്ട് അമ്മ വന്നു.അയ്യെ ഇഡലി..എനിക്ക് ഇഷ്ടമല്ല ഈ സാധനം.എനിക്ക് വേണ്ടാ എന്നു പറഞ്ഞു.മോനു എന്തു വേണം എന്ന് അമ്മ ചോദിച്ചു.എനിക്ക് ന്യൂഡിത്സ് മതി എന്നു പറഞ്ഞു.അഞ്ച് മിന്നിട്ടിനുളിൽ തരാം എന്നും പറഞ്ഞു അമ്മ അകത്തേക്ക് പോയി.അതു കണ്ട് ചേട്ടൻ ചുടായി.
’ഈ അമ്മയാണ് അനിയനെ ഇങ്ങനെ വഷളക്കുന്നത്.
അച്ഛൻ ചെറുതായി ചിരിക്കുകയാണ്.പിന്നെ അച്ഛന്റെ വക ചെറിയ ഉപദേശം.
‘സ്വന്തം കോളെജ് ആണ് എന്നു കരുതി അവിടെ കുഴപ്പമൊന്നും ഉണ്ടാക്കരുത്.ഞാൻ നിന്റെ കാര്യങ്ങൾ പ്രിൻസിപ്പാളിനോട് വിളിച്ച് പറഞ്ഞിട്ടുണ്ട്‘.
ഞാൻ വിനീതനായി തലകുലുക്കി..ഹി ഹി ..ഞാൻ അങ്ങോട്ട് ചെല്ലട്ടെ.പിന്നെയല്ലെ ബാക്കിയുള്ള കാര്യങ്ങൾ...മനസ്സിൽ ഉറപ്പിച്ചു.അമ്മ ന്യൂഡിത്സുമായി വന്നു.സ്പൂൺ കൊണ്ട് വാരി വായിൽ വച്ചു തന്നു.പാലും കുടിച്ച് കൊണ്ട് ഞാൻ എഴുന്നേറ്റു.ചേട്ടന്റെ വക ഒരു ബെസ്റ്റ് വിഷസ്.കൈ തുടയ്ക്കാൻ ടവ്വലുമായി ജോലിക്കാരൻ വന്നു.ഒന്നു കൂടി സൌന്ദര്യം കണ്ണാടിയിൽ നോക്കിയിട്ട് ഞാൻ എന്റെ വണ്ടിയുടെ അടുത്തേക്ക് നീങ്ങി.വണ്ടി എല്ലാവർക്കും കൂടി ഏട്ട് എണ്ണം ഉണ്ട്.ബെൻസും എന്നു വേണ്ടാ എല്ലാ വിലപിടിപ്പൂള്ള എല്ലാ കാറുകളും ഉണ്ട്.എനിക്ക് ആണെങ്കിൽ കാറിനെക്കാൾ ഇഷ്ടം സ്പോർസ് ബൈക്കുകളോടാണ്.അതിന്റെ ഒരു നല്ല ശേഖരം എന്റെയിൽ ഉണ്ട്.കോളെജിൽ പോകുന്നത് കൊണ്ട് അവിടെ ഷൈൻ ചെയ്യാൻ ഇന്നലെ തന്നെ BMW ന്റെ പുതിയ മോഡൽ HP2 Sport 2009 ബൈക്ക് വാങ്ങി.25375 ഡോളറായി വില.കാശ് ആരു നോക്കാൻ.എവിടെയോക്കെ കമ്പനികളും വസ്തുക്കളും ഉണ്ടെന്ന് ഇതുവരെ എനിക്കറിയില്ല.

                          വണ്ടിയും എടുത്തുകൊണ്ട് ഞാൻ വീടിനു പുറത്തു ഇറങ്ങി.ഗേറ്റിൽ സലൂട്ട് തരാൻ സെക്യൂരിറ്റി കാത്തു നിൽക്കുന്നുണ്ടായിരുന്നു.ദഷിണാഫ്രിക്കൻ ഗാർഡ് ആണ് അവൻ.ഈ ഒരു വലിയ വീട് നോക്കാൻ അവൻ മാത്രം മതി.വീട് അല്ല കൊട്ടാരം ആണ്.ആസ്ത്രലിയൻ ടെക്നോളജി വച്ച് ചെയ്തതാണ്.പകുതി എന്റെ പ്ലാനിംഗും ഉണ്ടായിരുന്നു.നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു വീട് കാണാൻ പാടില്ല എന്നത് എനിക്ക് വാശി ആയിരുന്നു.വീട്ടിൽ നിന്നും ഇറങ്ങി വണ്ടി ആറ് അറുപതിൽ വിട്ടു.ഈ നശിച്ച നാട്ടിലെ റോഡ് കാരണം നല്ലവണ്ണം വണ്ടി ഓട്ടിക്കാനും കഴിയില്ല.എന്റെ വീട്ടിൽ നിന്നും മെയിൻ റോഡുവരെ റെബറൈസ്ഡ് ടാറിംഗ് നടത്തിയിട്ടുണ്ട്.ഗതാഗത മന്ത്രി അച്ഛന്റെ അടുത്ത കൂട്ടുകാരൻ ആണ്.പാർട്ടി ഫണ്ടിലേക്ക് മാസം തോറും ലക്ഷങ്ങൾ കൊടുക്കുന്നത് വെറുതെ അല്ല.വഴിയിൽ ചെറിയ ചെക്കിംഗ് നടക്കുന്നു.ഒരു കോൺസ്റ്റബിൾ എന്റെ വണ്ടി തടഞ്ഞു.‘ബുക്കും പേപ്പറും എടുക്കാടാ ..ഓഹോ ഹെൽമറ്റ് ഇല്ലാതെ ആണ് അല്ലെ വണ്ടി ഓട്ടിപ്പ്,ഇറങ്ങാടാ‘.എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു.എനിക്കണെങ്കിൽ ദേഷ്യവും വന്നു.ഒരടി! കവിളിൽ കൊടുത്തു.അതോടെ മാറി നിന്ന പോലീസുകാർ എന്റെ അടുത്തേക്ക് പാഞ്ഞു വന്നു.അതിൽ എസ്.ഐ എന്നെ കണ്ടതും .

“അയ്യോ കൊച്ചായിരുന്നോ? പുതിയ പയ്യനാ , കൊച്ചുമുതലാളിയെ അറിയാഞ്ഞിട്ടാ ഞാൻ പറഞ്ഞു മനസ്സിലാക്കി കൊടുത്തോളാം,കൊച്ചുമുതലാളി പോയ്ക്കോ”

എന്നു പറഞ്ഞു.ഞാൻ കോൺസ്റ്റബിളിനെ കഠിപ്പിച്ചൊന്നു നോക്കിയിട്ട് വണ്ടി സ്റ്റാർട്ട് ചെയ്തു.ഛെ..ഇന്നതെ കണി മോശം ആണല്ലോ.സമയം താമസിച്ചു വണ്ടിയുടെ ആക്സിലേറ്ററിലായി പിന്നെ എന്റെ ശ്രദ്ധ.

                                         

                         വളരെ പെട്ടന്ന് തന്നെ   കോളെജിന്റെ മുന്നിൽ എത്തി.സ്വന്തം കോളെജ് ആണെങ്കിലും ഇതു വരെ അകത്തു കയറി നോക്കിയിട്ടില്ല.ഗേറ്റ് കഴിഞ്ഞു അകതേക്ക് കടന്നു.മുന്നിലും പിന്നിലും ആയി നിറയെ കുട്ടികൾ.ചെല്ലകിളികൾ ധാരാളം.എല്ലാവരുടെയും ശ്രദ്ധ എന്നെയും എന്റെ വണ്ടിയിലും ആണ്.ഞാൻ പെൺക്കുട്ടികളെ നോക്കി ചെറുതായി പുഞ്ചിരിച്ചിട്ട് ബൈക്ക് ഓഫ് ആക്കി.അപ്പോഴെയക്കും കുറച്ച് പേർ എന്റെ അടുത്ത് ഓടി എത്തി.അതിൽ കുറച്ച് ഗൌരവം തോന്നിച്ച് ആൾ എനിക്ക് കൈ തന്നിട്ട് പ്രിൻസിപ്പാൾ എന്നു പറഞ്ഞു പരിചയപ്പെട്ടു.കൂടെയുള്ളവരെയും പരിചയപ്പെടുത്തി.അകത്തു ഓഫിസിൽ ഇരിക്കാം എന്നും പറഞ്ഞു എന്നെ അകത്തേക്ക് ക്ഷണിച്ചു.പോകുന്ന വഴിയിൽ അച്ഛൻ വിളിച്ച് എല്ലാം നോക്കണം എന്ന് പറഞ്ഞതായി പ്രിൻസിപ്പാൾ പറയുന്നുണ്ടായിരുന്നു.എന്റെ ശ്രദ്ധ അപ്പൂറത്തൊക്കെ മാറി നിൽക്കുന്ന പെൺക്കുട്ടികളിൽ ആയിരുന്നു.

                                       

                            ഓഫിസിൽ ചെന്നപാടെ കുടിക്കാൻ ജൂസും കൊണ്ട് പ്യൂൺ വന്നു.പിന്നെ ഞാൻ പറഞ്ഞു ഇന്ന് എന്തായാലും ഞാൻ ക്ലാസിൽ കയറുന്നില്ല.നാളെ മുതൽ വരാം പിന്നെ ഇന്ന് ഫസ്റ്റ്ഡേ ആയതുകൊണ്ട് വന്നതെന്നെയുള്ളു ഞാൻ.പ്രിൻസിപ്പാൾ വിനയത്തോടെ ‘അതിന്താ കുട്ടി പോയ്ക്കോളു ഇഷ്ടമുള്ളപ്പോൾ വന്നാൽ മതി’ എന്നു പറഞ്ഞു.ഞാൻ ബൈ പറഞ്ഞു പുറത്തേയ്ക്ക് ഇറങ്ങി ബൈക്കിനടുത്തേയ്ക്ക് നടന്നു.പോകുന്ന വഴി എതിരെ വന്ന രണ്ട് കിളികളെ കണ്ണിറക്കി കാണിക്കാനും മറന്നില്ല.അവർ അതിനുള്ള മറുപടീ ചിരി ആയിരുന്നു.ഞാൻ അവരുടെ മുന്നിൽ നിന്നു മറയുന്നതു വരെ എന്നെ നോക്കികൊണ്ട് നിന്നു.ഞാൻ വണ്ടിയുടെ അടുത്ത് എത്തി ഓൺ ആക്കി, ആക്സിലേറ്ററിൽ ഒന്നു കടുപ്പിച്ച് പിടീച്ചു.കോളെജ് മുഴുവൻ മുഴങ്ങി അതിന്റെ ശബ്ദം.എല്ലാവരും എന്നെ തന്നെ നോക്കുകയാണ്.

                                 

                         ഞാൻ സ്റ്റൈലിൽ  വണ്ടി തിരിച്ചതും വണ്ടി സ്ലിപ്പ് ആയി.തൊട്ടടുത്ത് കിടന്ന ചെളിവെള്ളത്തിലേയ്ക്ക് ഞാനും വണ്ടിയും വീണു.എന്റെ മുഖം വെള്ളത്തിനുള്ളിൽ ആണ്.ഞാൻ ഞെട്ടി എഴുന്നേറ്റു കണ്ണു തൂറന്നു.മുന്നിൽ കൈയ്യിൽ മൊന്തയിൽ വെള്ളവുമായി ഉഗ്രരൂപിണിയായി അമ്മ നിൽക്കുന്നു.വെള്ളം മുഴുവൻ എന്റെ മുഖത്ത് ആണ്.“ മണി ഒൻപത് ആയി എണിക്കാടാ.നട്ടിച്ചവരെ കിടന്നുറങ്ങും,പോയി പശുവിന്റെ ചാണകം വാരി തൊഴുത്തിലും കഴുകിയിട്ട് കടയിൽ പാൽ കൊണ്ടുകൊടൂക്കടാ“.അമ്മയുടെ ആ‍ക്രോശം ചെവിയിൽ മുഴങ്ങി.ഞാൻ കിടന്ന പരമ്പിന്റെ ചുറ്റും നോക്കി ,എന്റെ ബൈക്ക് കാണുന്നില്ല.എന്റെ കിടപ്പ് കണ്ടിട്ട് അമ്മയ്ക്ക് ദേഷ്യം വന്നു ഒരടി.അയ്യോ ഞാൻ ചാടി എണീറ്റു.അപ്പോൾ ആണ് ബോധം വന്നത്.അപ്പോൾ ഞാൻ ഇതെല്ലം സ്വപ്നം കണ്ടെത് ആണോ?.ശോ! ഞാൻ എന്റെ നഷ്ട സ്വപ്നങ്ങളുമായി എണീറ്റു.മുഖം ഒന്നും കഴുക്കാൻ വയ്യ, നേരെ തൊഴുത്തിൽ ചെന്ന് ചാണകം വാരി..ഹൊ. ഗോമാതാവാണ്,  ദൈവമാണ് എന്നെക്കെ പശുവിനെ പറയുന്നുണ്ടെങ്കിലും ചാണകത്തിന്റെ നാറ്റം സഹിക്കാൻ പറ്റുന്നില്ല.എവിടെ നിന്നോക്കെ DTS സൌണ്ട് പോലെ അമ്മയുടെ ചീത്ത പറച്ചിൽ  കേൾക്കാം..ഹി വെറെ ആരെയും അല്ല..അതു എനിക്ക് മാത്രം ഉള്ളതാ .അതു ഞാൻ ആർക്കും പകുത്തു കൊടുക്കില്ല.തൊഴുത്തിൽ വ്യത്തിയാക്കിയിട്ടു പല്ലു തേച്ചു എന്നു വരുത്തി അടുക്കളയിലേക്ക് ഓടി.അവിടെ ചെന്നപ്പോൾ കഴിക്കാൻ ഗോതമ്പ് റോട്ടി..എനിക്ക് കണ്ണ് എടുത്താലും കണ്ണ് എടുത്തില്ലെങ്കിലും കണ്ടുകൂടാത്ത സാധനം..‘അമ്മ എനിക്ക് ഇത് വേണ്ടാ..’ ഞാൻ അമ്മയോട് പറഞ്ഞു.” പിന്നെ നീ ഇവിടെ  സമ്പാദിച്ചു കൊണ്ടു തന്നിരിക്കുകയ്യല്ലെ, ഇതു പോലും എങ്ങനെ ഉണ്ടാക്കും എന്നും പറഞ്ഞാ ഇരിക്കുന്നത് അപ്പോളാ അവന്റെ ചിണുങ്ങൽ”.എന്റെ കവിളിൽ ഒരു കുത്തും തന്നു..കുറച്ച് മുമ്പ് ന്യൂഡിത്സ് തിന്ന ഞാൻ ഇവിടെ കൊച്ചായതു പോലെ തോന്നി..പിന്നെ ഒരു നിമിഷം പോലും ഈ അവഗണന സഹിച്ച് അവിടെ നിൽക്കാൻ തോന്നിയില്ല..പെട്ടെന്ന് തന്നെ മിണ്ടാതെ ആ റെട്ടിയും തിന്ന് പാലും എടുത്ത് പുറത്തിറങ്ങി.നമ്മളുടെ തന്നെ ചായക്കടയിലേക്ക് ആണ് പാൽ.പുറത്ത് ഇറങ്ങിയപ്പോൾ വിദേശത്ത് പോയി ബിസിനസ്സ് മാനേജ്മെന്റ് പഠിച്ച എന്റെ ചേട്ടൻ പശുവിനു കൊടുക്കാൻ പിണ്ണാക്ക് കലക്കുന്നു.എനിക്ക് അവനോട് പറയണമെന്നുണ്ടായിരുന്നു’എന്റെ സഹോദരാ ഇന്നലെ രാത്രിയിൽ നിന്നെ കാണാൻ ഒരു ഗെറ്റപ്പ് ഉണ്ടായിരുന്നു.ഇപ്പോൾ കാണാൻ അതിനേക്കാളും ചേലുണ്ടെന്ന് തോനുന്നു.’ പാവം ചേട്ടൻ പിണ്ണാക്ക് കലക്കി പഠിക്കാൻ ബ്രിട്ടൺ വരെ പോകണമായിരുന്നോ?

                                      

                     ഞാൻ എന്റെ സ്പോർസ് ബൈക്കിന്റെ അടുത്തു ചെന്നു.സെറ്റപ്പ് വണ്ടി.1947 മോഡൽ ഹീറോ ലോഡിംഗ് സൈക്കിൾ..ഹി ഹി.ഇന്ന് ചവിട്ടി തുടങ്ങിയാൽ നാളെയെങ്കിലും അങ്ങു എത്തും ,അത്ര കണ്ടീഷൻ ആണ്.പിറകിൽ അമ്മയുടെ ആക്രോശം ,‘പാലു കൊണ്ട് കൊടുക്കാടാ @@@...%% മോനെ , സമയം താമസിച്ചു’.ഹോ പിന്നെ ഞാൻ എന്റെ ഓമന വണ്ടിയുടെ ഭംഗി നോക്കാൻ നിന്നില്ല.പാൽ മുമ്പിൽ തൂക്കി ഞാൻ ചാടീ കയറി ചവിട്ടി തുടങ്ങി.ചവിട്ടി തുടങ്ങിയപ്പോൾ ആണ് അറീയുന്നത് സൈക്കിൾ പഞ്ചർ.ർ.ർ...ഈശ്വാരാ ഇന്ന് അച്ഛന്റെ കൈയിൽ നിന്നും ധാനമായി കിട്ടുന്ന അടി മൊത്തമായി ഞാൻ ഒറ്റയ്ക്ക് വേടിക്കെണ്ടി വരുമല്ലോ.പോകുന്ന വഴിയിൽ പഞ്ചറും ഒട്ടിച്ച് കടയിൽ എത്തിയപ്പോൾ അച്ഛൻ എന്നെയും കാത്തു പുറത്തു നിൽക്കുന്നു.അതോടെ എനിക്ക് മനസ്സിലായി കടയിലെ പാലു തീർന്നു.ഞാൻ വേഗത്തിൽ അടുത്തു ചെന്നു.കടയിൽ ആളുകൾ ചായക്കു കാത്തിരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി.അതു കൊണ്ട് അച്ഛനിൽ നിന്നും ഉണ്ടാകുന്ന പ്രതിരോധത്തെ ഉപരോധിക്കാൻ ഞാൻ തയ്യാറായി..പാൽ പാത്രം ഞാൻ  സ്പോർട്സ് ബൈക്കിൽ[സൈക്കിൾ] ഇരുന്നുകൊണ്ട് തന്നെ അച്ഛനു നീട്ടി.അച്ഛന്റെ മുഖം സിനിമാനടൻ മധുവിനു ദേഷ്യം വരുന്നതു പോലെ മുഖം ചുവന്ന് തുടുത്തിരുന്നു.പാൽ അച്ഛൻ ഇടതു കൈ കൊണ്ട് വാങ്ങിയതും അതാ വരുന്നു വലത് കൈ കൊണ്ട് എന്റെ തലയിൽ ഒരടി. ഞാനും എന്റെ വണ്ടിയും റോഡിൽ,

***@@ ഡിം*** %% ****എന്റെ തലയിൽ നിന്നാണോ അതൊ റോഡിൽ നിന്നണോ എന്തോ എന്റെ ചുറ്റും പൊന്നീച്ച പറക്കുന്നുണ്ട്.എനിക്ക് അച്ഛനോട് ഒരു ദേഷ്യവും തോന്നിയില്ല.എനിക്ക് സഹതാപം തോന്നി.കോടീശ്വരൻ ആയ ബിസിനസ്സ് മാഗ്നറ്റായ എന്റെ അച്ഛൻ ദാ കടയിൽ ചാ‍യ അടിക്കുന്നു.ഞാൻ പയ്യെ എഴുന്നേറ്റു .ഹോ! ആ സ്വപ്നത്തിന്റെ ക്ഷീണം ഇപ്പോൾ ആണ് മാറിയത്.എന്തെല്ലാമായിരുന്നു,മലപ്പുറം കത്തി,അമ്പും വില്ലും,മെഷീംഗൺ , ദാ കിടക്കുന്നു പവനായി ശവമായി എന്ന് പറഞ്ഞപോലെ ആയി ഞാൻ .പയ്യെ സൈക്കിളും എടുത്ത് വീട്ടിലേക്ക് പോയി .അവിടെ ചെന്നിട്ട് വേണം കോടീശ്വര പുത്രനായ എനിക്ക് പശുവിന് പുല്ല് പറിക്കാൻ..കലികാലം അല്ലാതെ എന്തു പറയാൻ...ശംഭോ മഹാദേവാ... അനിയൻ..

2009, ഡിസംബർ 20, ഞായറാഴ്‌ച

ഗണപതിഭഗവാനോട് ഞാൻ ചെയ്ത പാപം.

സ്വാമിയേ ശരണമയ്യപ്പാ....ഹരിഹര സുതനാനന്ദ ചിത്തനയ്യനയ്യപ്പ സ്വാമിയേ..ശരണമയ്യപ്പാ..വീണ്ടും ഒരു മണ്ഡലക്കാലം അവസാനിക്കാറായി..കോടിക്കണക്കിനു ഭക്തന്മാരുടെ തീരാദുഃഖങ്ങൾ തീർക്കുന്ന അഖിലാണ്ടഭഗവാന് കോടി പ്രമാണങ്ങൾ..വർഷത്തിൽ ഒരിക്കൽ മാത്രം ഉള്ള മണ്ടലക്കാലം ഭക്തന്മരുടെ മനസ്സിലും അവരുടെ ജീവിതത്തിലും നൽകുന്ന അശ്വാസം നിർവചിക്കാൻ കഴിയാത്തത് ആണ്.41 ദിവസം വ്യതമെടുത്ത് മനസ്സിൽ കളങ്കമില്ലാതെ സ്വാമി ശരണം എന്ന് ഉറക്കെ വിളിച്ച് മല കയറി ജീവിതത്തിൽ ചെയ്ത പാപങ്ങളും ജീവിതദുഃഖങ്ങളും ആ കാരുണ്യവാന്റെ മുന്നിൽ നമ്മൾ നെയ്യാഭിക്ഷേകമായി അർപ്പിക്കുന്നു..തിരിച്ചൂ മല ഇറങ്ങുമ്പോൾ എല്ലാ മോക്ഷങ്ങളും നേടിയെടുത്തുള്ള ആ യാത്ര മനസ്സിൽ എന്നും അയ്യപ്പനെ സ്ഥിരപ്രതിഷ്ഠയാക്കി മാറ്റുന്നു.എന്റെ മനസ്സിൽ അയ്യപ്പനുള്ള സ്ഥാനം വളരെ വലുത് ആണ്.ഇഷ്ട ദൈവം ക്യഷണൻ ആണെങ്കിലും എന്തുകാര്യങ്ങൾക്കും ഞാൻ ആദ്യം വിളിക്കുന്നത് അയ്യപ്പാ എന്നാണ്.അതുകൊണ്ട് തന്നെ എല്ലാ മണ്ടലക്കാലവും എനിക്ക് തരുന്നത് ഭക്തിയുടെ മൂർദ്ധന്യതയാണ്.കന്നിമല അഛന്റെ കൂടെ ആയിരുന്നു കയറീയത്.അന്നു മുതൽ ഈ മരുഭൂവിൽ എത്തുന്നതുവരെയുള്ള മണ്ടലക്കാലങ്ങൾ എനിക്ക് തന്നത്  ഭക്തി സാന്ദ്രമായ പുതിയ അനുഭൂതികൾ ആയിരുന്നു..
                                                മണ്ടലക്കാലം എന്റെ നാട്ടിൽ ഒരു ചെറിയ ഉത്സവം പോലെ ആണ്.അമ്പലങ്ങളിൽ എല്ലാ ദിവസവും പ്രേത്യക പൂജകളും വിളക്കുകളും ഉണ്ടായിരിക്കും.ഓരോ ജംഗ്ഷനിലും ഓല കൊണ്ട് ഉണ്ടാക്കിയ ഭജനപ്പുരകൾ ഉയരും ആ സമയത്ത്..എല്ലാ സന്ധ്യ സമയങ്ങളിലും അവിടെ അയ്യപ്പഭജനങ്ങൾ കാണും.അമ്പലങ്ങളിൽ 41 ദിവസവും ഓരോ ആളുകൾ നടത്തുന്ന വിളക്ക് കാണും..അതു കൊണ്ട് ആ ദിവസങ്ങളിൽ ചെറിയ തോതിൽ ആൾക്കുട്ടവും കാണും..അങ്ങനെയുള്ള ഒരു മണ്ടലക്കാലത്തു എനിക്ക് ഒരു ചെറിയ അബദ്ധം പറ്റി..അതു ഇപ്പോളും എന്നെ പിൻ തുടരുന്നുണ്ട്. 
                                         2003-ലെ മണ്ടലക്കാലം.അന്ന് വ്യശ്ചികം ഒന്ന്..രാവിലെ മുതൽ എങ്ങും ഭക്തിയുടെ സംഗീതങ്ങൾ മുഴങ്ങൂന്നുണ്ട്.വൈകുന്നേരം ആയപ്പോൾ ഞാൻ കുളിച്ച് വീടിനു അടുത്തുള്ള കുഴുവിളാകത്തുനാഗരുകാവ്ദേവിക്ഷേത്രത്തിലേക്ക് യാത്രയായി.ഒന്നാം തിയതിയും പിന്നെ വ്യശ്ചികം ഒന്ന് ആയതിനാലും അമ്പലത്തിൽ നല്ല ജനകൂട്ടം ഉണ്ട്.സ്ത്രീകളും കുട്ടികളും കുറച്ച് ചെല്ലകിളികളും ..ആകെ ഒരു ഉത്സവപ്രതീതി. ചെല്ലകിളികൾ ഉള്ളതുകൊണ്ടാകാം എന്റെ കൂട്ടുകാരും അവിടെ കള്ളഭക്തന്മാർ ആയി കറങ്ങുന്നുണ്ട്.പണ്ടേ അങ്ങനെ ആണല്ലോ?.പയ്യന്മാർ അമ്പലത്തിൽ പോകുന്നത് പ്രാർത്ഥിക്കാൻ അല്ലല്ലോ!.എന്ന് കരുതി ഞാൻ അതിനല്ല പോകുന്നത് കേട്ടോ!![ നിങ്ങൾ വിശ്വസിച്ചെന്നു കരുതുന്നു.ഹി ഹി.].അങ്ങനെ ഞാൻ മര്യാദരാമനായി മനസ്സു തുറന്ന് പ്രാർത്തിച്ചു..സമയം 7 മണി ആകാറായി.ആദ്യത്തെ ദീപാരാദന കഴിഞ്ഞു.ഇനി 2 മണിക്കൂർ കഴിയും വിളക്ക് കഴിയാൻ..ഇനിയുള്ളത് അയ്യപ്പഭജനം ആണ്.
                                                   അയ്യപ്പഭജനത്തിനു വേണ്ടി മൈക്ക്സെറ്റ് റെഡി ആണ്..മണ്ടലക്കാലത്തിൽ 41 ദിവസവും അമ്പലത്തിൽ അയ്യപ്പഭജനം കാണും.നമ്മൾ കുറച്ച് പേരാണ് അതിന്റെ നേത്രത്വവും പാട്ടുകൾ പാടുന്നതും..ഞാൻ ആണെങ്കിൽ വലിയ പാട്ടുകാരൻ എന്നും പറഞ്ഞാണു നടക്കുന്നത്[ഹി ഹി എന്റെ ഒരു കാര്യമെ..എന്നെ സമ്മതിക്കണം..]പാട്ടൂ പാടുന്നതിനു പ്രേത്യക സ്ഥലം ഉണ്ട്.അവിടെ തറയിൽ ഷീറ്റ് വിരിച്ചിരിക്കും.നമ്മൾ അവിടെഇരുന്നു.അമ്പലത്തിന്റെ പല സ്ഥലങ്ങളിൽ നിന്നുരുന്ന ആളുകൾ എല്ലാം അവിടെയെത്തി..ഞാൻ ആണ് മദ്ധ്യത്ത് ഇരുന്നത്..നമ്മളുടെ മുന്നിൽ നിലവിളക്ക് കത്തിച്ചു വച്ചു.ഞാൻ മൈക്ക് കൈയിൽ എടുത്തു ഓൺ ആക്കി ‘സ്വാമിയേ ‘ വിളിച്ചു..അതിന്റെ പ്രതിധ്വനി പോലെ കൂടെ ഉള്ളവർ ‘ശരണമയ്യപ്പാ’ എന്ന് വിളിച്ചു..ഞാൻ ചുറ്റും നോക്കി.ചെല്ലകിളികൾ നോക്കുന്നുണ്ട്.ഞാൻ യേശുദാസിനെ പോലെ ആദ്യത്തെ പാട്ട് പാടാൻ തയ്യാറായി.‘ഡോലക്കിൽ‘[ഭജനത്തിനു പാട്ടിന്റെ കൂടെ കൊട്ടുന്ന വാദ്യ ഉപകരണം] കൊട്ടി ഇരട്ടെന്മാർ[എന്റെ രണ്ട് ഇരട്ടകളായ കൂട്ടുകാരെ ആണ് ഇരട്ടെന്മാർ എന്ന് വിളിക്കുന്നത്.] അതിന്റെ ശബ്ദം ചെക്ക് ചെയുന്നുണ്ട്.
                                             ഞാൻ മൈക്ക് ടെസ്റ്റ് ചെയ്തിട്ട് ഓപ്പറെറ്ററോട് ശബ്ദം കൂട്ടി വയ്ക്കാൻ പറഞ്ഞു..എല്ലാവരും കേൾക്കട്ടെ എന്റെ സംഗീത വിസ്മയം..എന്തായലും ക്ഷേത്രത്തിന്റെ ഏകദേശം 3 കിലോമീറ്റർ ചുറ്റളവിൽ കേൾക്കും വിധത്തിൽ ആണ് മൈക്ക്സെറ്റ് അറയിഞുമെന്റുകൾ..അച്ഛൻ ആ സമയത്ത് ഒരു കട നടത്തുകയായിരുന്നു..അതിന്റെ മുന്നിലും ഒരു കോളമ്പി വചിട്ടൂണ്ട്..അങ്ങനെ ഞാൻ അയ്യപ്പനെ മൻസ്സിൽ വിചാരിച്ച് ആദ്യത്തെ ഗണപതി സ്തുതി പാടി..അത് കുഴപ്പമില്ലാതെ അങ്ങു പോയി..പാടി കഴിഞ്ഞിട്ട് ഞാൻ ആസ്വദകരെ നോക്കി.ചിലേ എന്നെ ആരാധനയോടെ[ എനിക്ക് കുറച്ച് അഹങ്കാരം ഉണ്ടേ!!ഹി ഹി]നോക്കുന്നുണ്ട്.രണ്ടാമത്തെ പാട്ടായ ദേവിസ്തുതിയും ഞാൻ തന്നെ കുഴപ്പമില്ലാതെ പാടി..മൂന്നാമത്തത് ക്യഷ്ണ്ണ് സ്തുതി ആണ് അത് അജിഅണ്ണൻ പാടി.
                                        അടുത്ത പാട്ട് ആണ് എന്നെ ചതിച്ചത്.ഇനി പാടെണ്ടത് അയ്യപ്പസ്തുതി ആണ്.സാധാരണ മിക്ക പാട്ടുകളും എനിക്ക് മനപാഠം ആണ്.അതുകൊണ്ട് പുസ്തകത്തിൽ ഉണ്ടെങ്കിലും ഞാൻ നോക്കി പാടാറില്ലാ.അങ്ങനെ ഞാൻ സദസ്യരെ നോക്കികൊണ്ട് മൈക്ക് അജിയണ്ണന്റെ കൈയിൽ നിന്നും വാങ്ങി ഒരു ശരണം വിളിച്ച് പാട്ടു തുടങ്ങി.പാട്ട് ഇങ്ങനെ ആയിരുന്നു.

             “ അയ്യപ്പതിന്തക പേട്ട തുള്ളി ആനന്ദമോടെ
             മണ്ടലത്തിൽ മല ചവിട്ടാൻ ഞങ്ങൾ വരുന്നേ..
             ഗണപതിയുടെ
തിരുനടയിൽ തേങ്ങ ഉടച്ച്
              ആടി പാടി ഞങ്ങൾ വരുന്നേ ശരണമയ്യപ്പാ.”
 
ഭക്തിസാന്ദ്രമായ വരികൾ..ഞാൻ ശ്രുതി ശരിയാക്കി  ടെമ്പോ പിടിച്ച് പാട്ടു തുടങ്ങി..ആദ്യത്തെ രണ്ട് വരികൾ കറക്ട് ആയി പാടി.
       
            അയ്യപ്പതിന്തക പേട്ട തുള്ളി ആനന്ദമോടെ
          മണ്ടലത്തിൽ മല ചവിട്ടാൻ ഞങ്ങൾ വരുന്നേ..‘
 

അടുത്ത വരിയാണ് എന്നെ ചതിച്ചത്.വരി ഇങ്ങനെ ആയിരുന്നു.
    
                 ‘ഗണപതിയുടെ തിരുനടയിൽ തേങ്ങ ഉടച്ച്
                  ആടി പാടി ഞങ്ങൾ വരുന്നേ ശരണമയ്യപ്പാ‘.
    
  പക്ഷേ ഞാൻ പാടിയത് ഇങ്ങനെ ആയിരുന്നു..
                “ഗണപതിയുടെ തേങ്ങയിൽ തേങ്ങ ഉടച്ച്
               ആടി പാടി ഞങ്ങൾ വരുന്നേ ശരണമയ്യപ്പാ“.
   

ഒരു നിമിഷം.എല്ലാം നിന്നു..എന്റെ പാട്ടും നിന്നു ഡോലക്ക് കൊട്ടുന്നതും നിന്നു..എങ്ങും നിശബ്ദത..എനിക്ക് ആണെങ്കിൽ ശബ്ദം പുറത്തു വരുന്നില്ല.ഞാൻ കുനിഞ്ഞ് ഇരിക്കുകയാണ്.പെട്ടെന്നു ഇതാ തുടങ്ങി,എല്ലായിടത്തു നിന്നും കൂട്ടച്ചിരികൾ.എന്റെ ശ്രുതിയും പോയി സംഗതിയും പോയി.എനിക്ക് തല ഉയർത്താൻ വയ്യ.ചെല്ലകിളികൾ വായ് പൊത്തി ചിരിക്കുകയാണ്.പിന്നെ അയ്യപ്പനെ മനസ്സിൽ വിചാരിച്ച് പാട്ട് മുഴുവൻ പാടി..പിന്നെ ഉള്ള പാട്ടുകൾ പാടാൻ മുൻപ് ഉണ്ടായിരുന്ന ധൈര്യം  പോയി..മാനവും പോയി നാണക്കേടും ആയി.പിന്നെയുള്ള ആ ഭക്തിസംഗീതസദസിൽ വലിയ ബഹളം ഇല്ലാതെ ഞാൻ പാടി.. അമ്പലത്തിലെ വിളക്ക് കഴിഞ്ഞ് ജംഗ്ഷനിൽ എത്തിയപ്പോൾ എന്നെ വരവേൽക്കാൻ എന്റെ കൂട്ടുകാർ ഉണ്ടായിരുന്നു..എടാ അനിയാ എന്നാലും നീ ഗണപതിയുടെ വേറെ എവിടെയെങ്കിലും തേങ്ങാ എറിഞ്ഞാൽ പോരായിരുന്നോ..!ഗണപതിയുടെ തേങ്ങയിൽ തന്നെ നീ തേങ്ങ ഉടച്ചല്ലോടാ...ചിരികൾ വലിയ പൊട്ടിച്ചിരികൾ ആയി മാറാൻ വലിയ സമയതാമസമുണ്ടായില്ല..കാര്യം അറീയാതെ ജംഗ്ഷനിൽ വനുന്നവരെ പോലും അവന്മാർ വെറുതെ വിട്ടില്ല..പിടിച്ചു നിർത്തി പറഞ്ഞു..’നിങ്ങൾ അറിഞ്ഞില്ലെ അനിയൻ ഗണപതിയുടെ തേങ്ങയിൽ തേങ്ങ എറിഞ്ഞ് ഉടച്ചു..അതോടെ എനിക്ക് മനസ്സിലായി എല്ലാവർക്കും ഒരു കാര്യം കിട്ടാൻ വേണ്ടി ഇരിക്കുകയായിരുന്നു..ഇത് തീയറ്ററിൽ 100 ദിവസം ഓടും എന്നു എനിക്ക് തോന്നി. 
                                        അവിടത്തെ പരിഹാസവും കഴിഞ്ഞു ഞാനും എന്റെ കൂട്ടുകാരൻ അരുണും വെറെ രണ്ടു കൂട്ടുകാരും കൂടി അച്ഛന്റെ കടയുടെ മുന്നിൽ കൂടി പോയി.ഞങ്ങൾ പോകുന്നത് അച്ഛൻ കണ്ടു പുറത്ത് ഇറങ്ങി ചോദിച്ചു.’എടാ അരുണെ എന്റെ മോൻ ഗണപതിയുടെ തേങ്ങയിൽ തേങ്ങ ഉടച്ചു എന്നു പറയുന്നതു കേട്ടല്ലോ ശരിയാണോടാ..” കട നിറയെ ആളുകൾ..ഈശ്വരാ അവിടെയും ഞാൻ വടക്കവീരഗാഥയിലെ ചന്തുവിനെ പോലെ തോറ്റു.കളിയാക്കൽ എറ്റു വാങ്ങാൻ ഈ അനിയന്റെ ജീവിതം ഇനിയും ബാക്കി.പിന്നെയുള്ള ഭജനങ്ങളൊൽ ചെല്ലുമ്പോൾ കൂട്ടുകാർ ആദ്യമേ പറയും..’അനിയാ ചതിക്കരുത് ,കറക്റ്റ് പാടണെ..’പിന്നെ മുതൻ ഞാൻ നോക്കിയും കണ്ടെ പാടിയിട്ടുള്ളു.അങ്ങനെ നാട്ടുകാർ മുഴുവൻ ഈ കാര്യം അറിഞ്ഞു.ഗൾഫിൽ വന്നപ്പോൾ ഇതൊന്നും ഇവിടെ അറിയില്ലാ എന്നു കരുതി..അവിടെയും വിധി എന്നെ വീണ്ടും തോൽ‌പ്പിച്ചു..ഞാൻ എന്റെ കൂട്ടുകാരൻ അരുണിനെ എന്റെ കൂടെ വർക്ക് ചെയ്യാൻ വിസ്സ കൊടുത്ത് കൊണ്ടു വന്നു..അവൻ വന്നിറങ്ങി ഇവിടെയുള്ളവരോട് ആദ്യം എന്നെ കൂറിച്ച് പറഞ്ഞത് എന്റെ ഈ കാര്യമായിരുന്നു.പിന്നെ പറയണ്ടല്ലോ?!എന്റെ കാര്യം തഥൈവാ..
                 "ഞാൻ ചെയ്ത ഈ തെറ്റ് ഭഗവാന്മാർ ആയ ഗണപതിയും 
               അയ്യപ്പനും   ക്ഷമിക്കണേ.....ഈ അറിവില്ലാത്ത
            പൈതലിനെ കാത്തു രക്ഷിക്കണമേ ..സ്വാമിയേ..ശരണമയ്യപ്പാ"...
അനിയൻ...

2009, ഡിസംബർ 5, ശനിയാഴ്‌ച

മല്ലു എന്ന പൊങ്ങച്ചക്കാരൻ മലയാളി..

ദുരഭിമാനം മലയാളിയുടെ കൂടെപിറപ്പാണെങ്കില്‍ പൊങ്ങച്ചം അത് നമ്മുടെ രക്തത്തിലുള്ളതാണ്.അതായിരിക്കാം പണ്ടുളവർ പറയുന്ന ഒരു പഴംചൊല്ല് കേട്ടീ‍ട്ടില്ലെ? കാണം വിറ്റും ഓണം ഉണ്ണണന്നും എന്നത്.അടുത്തവിട്ടിൽ ഒരു പശുവിനെ വാങ്ങിയാൻ ബ്ലയിടിനു പലിശയ്ക്ക് എടുത്തെങ്കിലും 2 പശുവിനെ വാങ്ങും മലയാളി.അപ്പുറത്തവൻ പുതിയ മുണ്ട് വാങ്ങിയാൽ നമ്മൾ ജീൻസിനു വാശി പിടിക്കും.പൊങ്ങച്ചത്തിന്റെ കാവൽഭടന്മാരാണ് ഓരോ മലയാളിയും.കുടുംബവും സമൂഹവും എന്ന ജയിലിനുളിലാണ് നമ്മൾ.എന്നാലും മറ്റൊരുത്തന്റെ കുറ്റങ്ങൾ കണ്ടെത്താൻ മലയാളികൾ കഴിഞ്ഞെ വെറെ ആരും ഉള്ളു. കൂടെ ഉള്ളവൻ എന്നെക്കാളും വലുത് ആകുന്നത് ഒരു മലയാളികൾക്കും സഹിക്കില്ല.മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ചൂഴ്ന്നീറങ്ങി ഓരോ കുറ്റങ്ങളും കണ്ടെത്തി പൊടിപ്പും തൊങ്ങലും ചേർത്ത് മറ്റുള്ളവരോട് പറയുന്ന ഇങ്ങനെയുള്ള ജനങ്ങൾ വെറെ കാണുമെന്ന് തോനുന്നില്ലാ.സ്വന്തം നാട്ടിൽ വൈറ്റ്കോളർ ജോലി മാത്രമേ ചെയ്യു എന്നു പറഞ്ഞു നടക്കുന്നവന്മാർ ഗൾഫിൽ വന്നാൽ അറബികളുടെ കക്കൂസ് മുതൽ എന്തു പണി ചെയ്യാനും തയ്യാറാണ്.അവിടെ ആകുമ്പോൾ ആരും അറീയുന്നില്ലല്ലോ? പക്ഷേ അവൻ നാട്ടിൽ പോയാലോ അറബിയെക്കാളും വലിയവൻ ആയി ആണ് നടക്കുന്നത്.ഇങ്ങനെയുള്ള മലയാളികൾക്ക് ഒരു പേരും വീണു.”മല്ലു” എന്ന ഓമന പേര്.ചില വടക്കൻ മല്ലുക്കാർ ഉണ്ട്.ഗൾഫിൽ വന്നാൽ ഒരു വലിയ കന്തൂറയും ഇട്ടു തലയിൽ ഒരു കെട്ടും കെട്ടി അവിടെയുള്ള അറബികളെക്കാൾ വലിയവന്മരായി നടക്കും.ഇവന്മാർ വല്ല മലയാളികളുടെ കടകളിൽ കയറും.കേറി ആദ്യം കട ഒന്നു മുഴുവനായി നോക്കിയിട്ട് മൂക്ക് ചുളിക്കും.എന്നിട്ട് കടുപ്പിച്ച് അവിടത്തെ ജോലിക്കാരെ നോക്കും.ആന ആടിനെ നോക്കുമ്പോലെ! പിന്നെ ഒന്നൊന്നര അറബ് ആണ്[ നാട്ടിൽ ഈസ്ക്കൂൾ പോലും കഴിയാത്തവൻ ആണ്].അവസാനം ജോലികാരൻ അറബി ആണെന്നു കരുതി മലയാളത്തിൽ ചീത്ത വിളിക്കും.അപ്പോൾ അതാ വരുന്നു മലയാളി മൂത്ത് അറബി ആയവന്റെ സ്വന്തം മാത്യഭാഷ..ആ സാധനത്തിന്റെ വില എത്തറയാ? സ്വന്തം നാട്ടുകാരനോട് പോലും മലയാളം സംസാരിക്കാത്ത മല്ലു.ഇവനാണ് യത്ഥാർത്ഥ മലയാളി.വെറെ ഒരു കൂട്ടരുണ്ട് ഗൾഫിൽ പാവപെട്ടവനെ പോലെ നടക്കും നാട്ടിൽ ചെന്നലോ? ഒരു തൊപ്പിയും വച്ച് ഒരു വലിയ പർദ്ദയും ഇട്ട് നീളത്തീന് താടിയും വളർത്തി അറബിയെ പോലെ നടക്കും.മറ്റു നാട്ടുകാരെ അനുകരിക്കാൻ മലയാളിയാണ് മുന്നിൽ. രണ്ട് മല്ലുക്കാരുടെ രക്ഷകർത്താക്കൾ തമ്മിൽ കണ്ടാലോ? “എടി നിന്റെ മോന്റെ ഗൾഫിലെ പണി എങ്ങനെ ഉണ്ട്? അവനോ? കൊള്ളാം അവനു ഇപ്പോൾ ശമ്പളം കൂട്ടി ,അവൻ ഇപ്പോൾ അവിടത്തെ മാനേജർ ആണ്.മറ്റെയാൾ വിടൂമോ? എന്റെ മോന്റെ കാര്യം അറിഞ്ഞാ നീ,അവനെ ഇപ്പോൾ അറബി സ്വന്തം മോനെ പോലെയാ നോക്കുന്നത്.കമ്പനി വക വണ്ടി എല്ലാം ഉണ്ട്“.പാവം ആ പറയുന്ന മകൻ അപ്പോൾ മരുഭൂവിൽ താബൂക്ക് എടുക്കുകയായിരിക്കും . ലോകകാര്യങ്ങളിൽ ഉള്ള മല്ലുവിന്റെ അറിവ് ആപാരമാണ്.അറിയില്ലാത്ത കാര്യങ്ങൾ ആണെങ്കിൽ പോലും അറിയില്ലാ എന്ന് പറയില്ലാ.വിദഗ്ധമായ മറുപടികൾ കിട്ടും.അത് ഇനി ചൈനയിലെ ഖനി അപകടമായാലും റഷ്യയിലെ ഭീകരാ‍ക്രമണമായലും എല്ലാത്തിനും വിശദമായ വിശദീകരണം ഉണ്ടായിരിക്കും. 100% സാക്ഷരത ഉണ്ട് എന്ന് അഹങ്കരിക്കുന്ന കേരളീയൻ ചെയ്യുന്ന പരിപടികൾ ആണ്.അറിയില്ലാ എന്നു പറഞ്ഞാൽ ചിലപ്പോൾ മറ്റുള്ളവരുടെ മുന്നിൽ താഴ്ന്ന് പോയാല്ലോ?രണ്ട് പെഗ്ഗ് അടിച്ചാൽ പൊങ്ങച്ചം പറയാൻ മലയാളിയെ കഴിഞ്ഞെ വേറെ ആൾക്കാർ ഉള്ളു.ലോകത്ത് നടക്കാൻ സാധ്യത ഇല്ലാത്ത കാര്യങ്ങൾ പോലും ഞാൻ പണ്ടു ചെയ്തിരുന്നു എന്ന് പറയും.രാവിലെ എഴുന്നേറ്റാൽ തന്നെക്കാൾ ഉയർന്നവനെ അലെങ്കിൽ ആരെങ്കിലുമാവട്ടെ! ആരെയെങ്കിലും കുറ്റമോ ചീത്തയോ പറഞ്ഞില്ലെങ്കിൽ മലയാളിയ്ക്ക് അന്നത്തെ ഉറക്കം പോകും.അത് ഒരു ശീലമായി പോയി.പിന്നെ ഇപ്പോൾ പൊങ്ങച്ചം പരത്താൻ മലയാളികൾ ലോകത്തു എല്ലായിടത്തും ഉണ്ട്.ചെവ്വയിൽ മൊബൈൽ റീ ചാർജ് ചെയ്യാൻ പോയാലും അവിടെ ഇരിക്കുന്നത് മലയാളി ആയിരിക്കും.ഇതെക്കെ കണ്ടാവും മഹാകവി അനിയൻ പാടിയത്.നിങ്ങൾ കേട്ടിറ്റില്ലേ? ..” എവിടെ തിരിഞ്ഞോന്നു നോക്കിയാവും അവിടെയെല്ലാം പൂത്ത മലയാളികൾ[മല്ലുകൾ] മാത്രം”... അനിയൻ.