എന്റെ പൊന്നൂസിന്,
നിന്റെ മാത്രം എട്ടന്‍ [അനിയൻ]....അനിയൻ...
ഒരു പ്രണയലേഖനം ഞാന്‍ ഇതുവരെ പരീക്ഷിച്ചുനോക്കാത്ത ഒരു സംഭവമാണ്.പക്ഷേ ഈ ലേഖനം എങ്ങനെ തുടങ്ങണം എന്ന് എനിക്കിപ്പോഴും അറിയില്ല..പുലര്‍ കാലത്തെ തുഷാരബിന്ധുവിന്റെ നൈര്മ്മല്യവുമായി നീയെന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുമ്പോ എന്റെ സിരകളൈലൂടെ ഒഴുകുന്ന നിന്നോടുള്ള പ്രണയം എനിക്ക് ഒന്നോ രണ്ടോ കടലാസുതുണ്ടില്‍ എഴുതി തീര്‍ക്കാനാവില്ല...
താമരഇലയില്‍ മയില്‍പീലിത്തുണ്ടു കൊണ്ട് പ്രണയലേഖനം എഴുതിയിരുന്ന കാലത്തെക്കുറിച്ച് നീ കേട്ടിട്ടുണ്ടോ...ഒരു പക്ഷേ നിനക്ക് ഞാന്‍ അന്നും ഇതു പോലെ നിനക്കാ യില്‍പീലിത്തുണ്ടില്‍ മഷി പുരട്ടി ഒരുപാട് എഴുതിയിട്ടുണ്ടാകും..നിന്റെ ഈ അഴകിനെക്കുറിച്ച് എഴുതിയിട്ടുണ്ടായിരിക്കാം.. അതാകാം കടലുകള്‍ക്കപ്പുറത്തുനിന്ന് ഇന്റര്‍നെറ്റിലൂടെ ഒന്നോ രണ്ടോ അക്ഷരത്തുണ്ടുകൾക്കൊണ്ട് നമ്മുടെ ഹ്യദയങ്ങ ഇത്രയധികം അടുത്തുപോയത്..ആ ജന്മത്തിന്‍ മര ഇലയില്‍ എഴുതിയ പ്രണയലേഖനത്തിന്റെ ബാക്കിയാവാം ഇപ്പോള്‍ നമ്മള്‍ ഇന്റര്‍നെറ്റിലൂടെ എഴുതുന്നത്..
മുന്‍പ് രാത്രികളോടയിരുന്നു എനിക്ക് ഇഷ്ടം. സുഖമായി കിടന്നുറങ്ങാം..ഇപ്പോള്‍ രാത്രികളെ ഞാന്‍ വെറുക്കുന്നു.. രാത്രികള്‍ നിന്റെ സാമീപ്യം എന്നി നിന്ന് കുറച്ച് മണിക്കൂറുക എങ്കിലും അകറ്റുന്നു..ഒരാളിന് മറ്റൊരാളിന്റെ സാമീപ്യം എത്രമാത്രം ഹ്യദ്യമായി തീരുന്നുവെന്ന് ഇപ്പോള്‍ ഞാൻ അറിയുന്നു..നിന്റെ വിരല്‍ തഴുകിയ അക്ഷരക്കൂട്ടങ്ങള്‍ എന്റെ കമ്പ്യൂട്ടറില്‍ പ്രത്യക്ഷപ്പെടുമ്പോൾ ആ ഹ്യദ്യമായ സുഖം നീയും അനുഭവിക്കുന്നുണ്ടാകാം.
എന്റെ മുന്നില്‍ നിരന്ന് കിടക്കുന്ന ഈ മണലാരണ്യങ്ങളില്‍ മുഴുവന്‍ ഇപ്പോള്‍ പച്ചപ്പിന്റെ കുളിര്‍മഴയാണ്..അവിടെ നിറയെ എനിക്ക് നീ തരുന്ന പ്രണയപുഷ്പങ്ങൾ വിരിഞ്ഞ് മനോഹരമാവുകയാണ്..മണലാരണ്യത്തിലെ കൊടുംചൂടില്‍ വല്ലപ്പോഴും വീശുന്ന മന്ദമാരുതനെക്കാളും എന്റെ മനസ്സിനെയും ശരീരത്തെയും ഇപ്പോൾ തണുപ്പിക്കുന്നത് നിന്നോടൊപ്പമുള്ള പ്രണയനിമിഷങ്ങൾ ആണ്, നീ നെറ്റിലൂടെ തരുന്ന സ്നേഹമാണ്...
ഞാനിപ്പോൾ നാടിനെ സ്വപ്നം കാണുകായാണ്, നിന്നെ പരിചയപ്പെട്ടതിനു ശേഷം..അതിനു മുന്‍പ് നാടിനെ ഞാന്‍ മറക്കുവാന്‍ ശ്രമിക്കുകയായിരുന്നു.. സുന്ദരമായ എന്റെ നാട്, ഉദയസൂര്യന്‍ ചെങ്കിരണങ്ങളേറ്റ് ശോഭിക്കുന്ന മഞ്ഞിന്‍ കണങ്ങളും, വീടീനടുത്തെ പച്ച വിരിച്ച പുഞ്ചപാടങ്ങളും, നെല്‍ക്കതിരുകള്‍ തഴുകി വരുന്ന മന്ദമാരുതനും,അസ്തമയ സൂര്യന്‍ യാത്രാമൊഴി ചൊല്ലുന്ന സന്ധ്യാമേഘങ്ങളും,പിന്നെ എന്റെ പദചലനങ്ങൾക്ക് കാത്തിരിക്കുന്ന നീയും.അങ്ങനെ എന്റെ മനസ്സ് ഇപ്പോൾ നാട്ടില്‍ ആണ്. ഉടനെ ഞാന്‍ നാട്ടില്‍ വരുകയാണെങ്കിലും നിനക്കായ് ഒരു പ്രേമലേഖനം എഴുതണമെന്ന് എന്റെ ഒരു മോഹം ആയിരുന്നു. പുറത്ത് ആര്‍ത്തലച്ച് പയുന്ന വണ്ടികളുടെ ശബ്ദം എന്നെ അലോസരപ്പെടുത്തുന്നില്ല. അതിന്റെ ശബ്ദം ശ്രുതിസാന്ദ്രമായ സംഗീതം പോലെ ഹ്യദയത്തില്‍ വന്ന് പതിക്കുന്നു. ആ വണ്ടിയുടെ താളം എന്റ്റ്റെ സ്നേഹത്തിന്റെ നെഞ്ചിടിപ്പായാണ് തോന്നുന്നത്.
ഇനിയും എന്തെക്കെയോ എഴുതണമെന്നുണ്ട്..നിന്നോടുള്ള എന്റെ പ്രണയവും സ്നേഹവും ഇങ്ങനെ ഒരു പ്രണയലേഖനത്തില്‍ എഴുതിഅവസാനിപ്പിക്കാന്‍ പറ്റുന്നതല്ല. ഹ്യദയം നിറഞ്ഞ സ്നേഹത്തിന്റെ നിറകുടമായ നിനക്ക് വേണ്ടി പ്രണയപുഷ്പങ്ങളുമായി.....
നിന്റെ മാത്രം എട്ടന്‍ [അനിയൻ]....അനിയൻ...