.

2009, ജൂലൈ 21, ചൊവ്വാഴ്ച

എന്റെ ഇന്റര്‍നെറ്റ് പ്രണയലേഖനം...

എന്റെ പൊന്നൂസിന്,
ഒരു പ്രണയലേഖനം ഞാന്‍ ഇതുവരെ പരീക്ഷിച്ചുനോക്കാത്ത ഒരു സംഭവമാണ്.പക്ഷേ ഈ ലേഖനം എങ്ങനെ തുടങ്ങണം എന്ന് എനിക്കിപ്പോഴും അറിയില്ല..പുലര്‍ കാലത്തെ തുഷാരബിന്ധുവിന്റെ നൈര്മ്മല്യവുമായി നീയെന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുമ്പോ എന്റെ സിരകളൈലൂടെ ഒഴുകുന്ന നിന്നോടുള്ള പ്രണയം എനിക്ക് ഒന്നോ രണ്ടോ കടലാസുതുണ്ടില്‍ എഴുതി തീര്‍ക്കാനാവില്ല...
                                       താമരഇലയില്‍ മയില്‍പീലിത്തുണ്ടു കൊണ്ട് പ്രണയലേഖനം എഴുതിയിരുന്ന കാലത്തെക്കുറിച്ച് നീ കേട്ടിട്ടുണ്ടോ...ഒരു പക്ഷേ നിനക്ക് ഞാന്‍ അന്നും ഇതു പോലെ നിനക്കാ യില്‍പീലിത്തുണ്ടില്‍ മഷി പുരട്ടി ഒരുപാട് എഴുതിയിട്ടുണ്ടാകും..നിന്റെ ഈ അഴകിനെക്കുറിച്ച് എഴുതിയിട്ടുണ്ടായിരിക്കാം.. അതാകാം കടലുകള്‍ക്കപ്പുറത്തുനിന്ന് ഇന്റര്‍നെറ്റിലൂടെ ഒന്നോ രണ്ടോ അക്ഷരത്തുണ്ടുകൾക്കൊണ്ട് നമ്മുടെ ഹ്യദയങ്ങ ഇത്രയധികം അടുത്തുപോയത്..ആ ജന്മത്തിന്‍ മര ഇലയില്‍ എഴുതിയ പ്രണയലേഖനത്തിന്റെ ബാക്കിയാവാം ഇപ്പോള്‍ നമ്മള്‍ ഇന്റര്‍നെറ്റിലൂടെ എഴുതുന്നത്..
                         മുന്‍പ് രാത്രികളോടയിരുന്നു എനിക്ക് ഇഷ്ടം. സുഖമായി കിടന്നുറങ്ങാം..ഇപ്പോള്‍ രാത്രികളെ ഞാന്‍ വെറുക്കുന്നു.. രാത്രികള്‍ നിന്റെ സാമീപ്യം എന്നി നിന്ന് കുറച്ച് മണിക്കൂറുക എങ്കിലും അകറ്റുന്നു..ഒരാളിന് മറ്റൊരാളിന്റെ സാമീപ്യം എത്രമാത്രം ഹ്യദ്യമായി തീരുന്നുവെന്ന് ഇപ്പോള്‍ ഞാൻ അറിയുന്നു..നിന്റെ വിരല്‍ തഴുകിയ അക്ഷരക്കൂട്ടങ്ങള്‍ എന്റെ കമ്പ്യൂട്ടറില്‍ പ്രത്യക്ഷപ്പെടുമ്പോൾ ആ ഹ്യദ്യമായ സുഖം നീയും അനുഭവിക്കുന്നുണ്ടാകാം.
                    എന്റെ മുന്നില്‍ നിരന്ന് കിടക്കുന്ന ഈ മണലാരണ്യങ്ങളില്‍ മുഴുവന്‍ ഇപ്പോള്‍ പച്ചപ്പിന്റെ കുളിര്‍മഴയാണ്..അവിടെ നിറയെ എനിക്ക് നീ തരുന്ന പ്രണയപുഷ്പങ്ങൾ വിരിഞ്ഞ് മനോഹരമാവുകയാണ്..മണലാരണ്യത്തിലെ കൊടുംചൂടില്‍ വല്ലപ്പോഴും വീശുന്ന മന്ദമാരുതനെക്കാളും എന്റെ മനസ്സിനെയും ശരീരത്തെയും ഇപ്പോൾ തണുപ്പിക്കുന്നത് നിന്നോടൊപ്പമുള്ള പ്രണയനിമിഷങ്ങൾ ആണ്, നീ നെറ്റിലൂടെ തരുന്ന സ്നേഹമാണ്...
                        ഞാനിപ്പോൾ നാടിനെ സ്വപ്നം കാണുകായാണ്, നിന്നെ പരിചയപ്പെട്ടതിനു ശേഷം..അതിനു മുന്‍പ് നാടിനെ ഞാന്‍ മറക്കുവാന്‍ ശ്രമിക്കുകയായിരുന്നു.. സുന്ദരമായ എന്റെ നാട്, ഉദയസൂര്യന്‍ ചെങ്കിരണങ്ങളേറ്റ് ശോഭിക്കുന്ന മഞ്ഞിന്‍ കണങ്ങളും, വീടീനടുത്തെ പച്ച വിരിച്ച പുഞ്ചപാടങ്ങളും, നെല്‍ക്കതിരുകള്‍ തഴുകി വരുന്ന മന്ദമാരുതനും,അസ്തമയ സൂര്യന്‍ യാത്രാമൊഴി ചൊല്ലുന്ന സന്ധ്യാമേഘങ്ങളും,പിന്നെ എന്റെ പദചലനങ്ങൾക്ക് കാത്തിരിക്കുന്ന നീയും.അങ്ങനെ എന്റെ മനസ്സ് ഇപ്പോൾ നാട്ടില്‍ ആണ്. ഉടനെ ഞാന്‍ നാട്ടില്‍ വരുകയാണെങ്കിലും നിനക്കായ് ഒരു പ്രേമലേഖനം എഴുതണമെന്ന് എന്റെ ഒരു മോഹം ആയിരുന്നു. പുറത്ത് ആര്‍ത്തലച്ച് പയുന്ന വണ്ടികളുടെ ശബ്ദം എന്നെ അലോസരപ്പെടുത്തുന്നില്ല. അതിന്റെ ശബ്ദം ശ്രുതിസാന്ദ്രമായ സംഗീതം പോലെ ഹ്യദയത്തില്‍ വന്ന് പതിക്കുന്നു. ആ വണ്ടിയുടെ താളം എന്റ്റ്റെ സ്നേഹത്തിന്റെ നെഞ്ചിടിപ്പായാണ് തോന്നുന്നത്.
                             ഇനിയും എന്തെക്കെയോ എഴുതണമെന്നുണ്ട്..നിന്നോടുള്ള എന്റെ പ്രണയവും സ്നേഹവും ഇങ്ങനെ ഒരു പ്രണയലേഖനത്തില്‍ എഴുതിഅവസാനിപ്പിക്കാന്‍ പറ്റുന്നതല്ല. ഹ്യദയം നിറഞ്ഞ സ്നേഹത്തിന്റെ നിറകുടമായ നിനക്ക് വേണ്ടി പ്രണയപുഷ്പങ്ങളുമായി.....

നിന്റെ മാത്രം എട്ടന്‍ [അനിയൻ]....
അനിയൻ...

2009, ജൂലൈ 12, ഞായറാഴ്‌ച

എന്റെ കുട്ടിക്കാലത്തിന്റെ ഓർമക്കായി...[ആനുപ്പാറ]..

എന്റെ ഒന്നു മുതൽ നാ‍ല് വരെയുള്ള വിദ്യാഭ്യാസം വീടിനടുത്തുള്ള ആനുപ്പാറ സ്ക്കുളിൽ ആയിരുന്നു. പേരു പോലെ തന്നെ ചുറ്റും പാറകളും കുറ്റിക്കാടുകളും നിറഞ്ഞതായിരുന്നു ലക്ഷ്മിദേവി കുടികൊണ്ടിരിക്കുന്ന ആ കൊച്ചുസ്ക്കുൾ....ഓർമകളുടെ ചെപ്പ് തുറക്കുന്ന ഒരു സ്നേഹവിദ്യാലയം.സ്ക്കുളിന് തൊട്ടുമുന്നിൽ വേനൽക്കാലത്ത് ശാന്തതയോടെയും മഴക്കാലത്ത് ഉഗ്രരൂപിണിയായും ഒഴുകുന്ന മാമം നദി..ആനുപ്പാറ വഴി ഒഴുകുന്നതുകൊണ്ട് ആ നദിക്ക് നമ്മൾ ആനുപ്പാറയാറ് എന്നു വിളിക്കുന്നു..അതിനു രണ്ടു വശത്തും കണ്ണിനുകുളിർമയേകും വിധം നീണ്ടു നിവർന്ന് കിടക്കുന്ന വയലേലകൾ..മന്ദമാരുതനുമുന്നിൽ നമ്രശിരസ്സക്കയായി നിൽക്കുന്ന നെൽക്കതിരുകൾ...സ്ക്കുളിന്റെ മുന്നിൽ നിന്നു നോക്കിയാൽ എന്തു ഭംഗിയാണു ഇതൊല്ലാം കണാൻ..ഇതെല്ലാം മനസ്സിൽ വരുമ്പോൾ ഒ.എൻ.വി സാറിന്റെ കവിതയാണു ഓർമവരുന്നത്...”ഒരു വട്ടം കൂടിയ പഴയ വിദ്യാലയ തിരുമുറ്റതെത്തുവാൻ മോഹം“..
                                      .സ്ക്കുളിലെ ഓർമ്മകൾ എപ്പോഴും മനസ്സെന്ന പുസ്തകത്തിൽ ഒളിപ്പിച്ച മയിൽ‌പ്പീലി പോലെ ഞാൻ ഇന്നും കാത്തുസൂക്ഷിക്കുന്നു...ആറിലെ വെള്ളത്തിന്റെ കള കള നാദവും പുഞ്ചപ്പാടത്തിൽ നിന്നും വരുന്ന സുഗന്ധമേറിയ മാരുതനും ....ഹാവ്വൂ!!! എന്നും അവിടെ തന്നെ പഠിക്കാൻ കഴിഞ്ഞെങ്കിൽ! എന്ന് ആശിച്ചുപോകുന്നു....പഠന ഇടവേളകളിൽ എന്തെല്ലാം വിനോദങ്ങൾ ആയിരുന്നു..പാറകളുടെ മുകളിൽ കയറുക ..പാറയുടെ മുകളിൽ ഒരു വലിയ കാഞ്ഞിരമരം ഉണ്ട് ..അതിന്റെ കൊമ്പുകളിൽ പിടിച്ചു വണ്ടി ഓട്ടിക്കുക...പാറകളുടെ മറവിൽ ഒളിച്ചുകളിക്കുക..ഈശ്വരാ!!! ആ കുട്ടിക്കാലം ഒരു തവണ കൂടി തിരിച്ചുവന്നിരുന്നെങ്കിൽ.........
                                  സ്ക്കുൾ വൈകുന്നേരം വിടുമ്പോൾ വസുന്ധരടീച്ചറിന്റെ ട്യുഷൻക്ലാസിൽ പോകണം...വർഷങ്ങളായി അവിടെ ഉള്ള എല്ലാവർക്കും അറിവിന്റെ ലോകത്തേക്ക് കൈ പിടിച്ചു നടത്തുന്ന വസുന്ധരടീച്ചറിന്റെ മുന്നിൽ മനസ്സ് ഇന്നും ആ പഴയ കുട്ടിയായി തീരുന്നു...ആ അറിവിന്റെ അക്ഷയപാത്രം ഇന്നും കുട്ടികളിലേക്ക് വിദ്യ പകർന്നുകൊണ്ടേയിരിക്കുന്നു..
                                        നമ്മൾ നാല് പേര് ആണ് സ്ക്കുൾ വിട്ടാൽ ഒത്തുപോകുന്നത്.ഞാൻ , ഷൈജു,രാജീവ്,പ്രേമൻ ....സ്ക്കുൾ വിട്ടാൽ അപ്പോഴെ ഒറ്റ ഓട്ടം ആണ്....നേരെ ട്യുഷൻക്ലാസിൽ ആണെന്നു വിചാരിക്കരുത്......നേരെ പോകുന്നത് തോട്ടിൽ മീൻ പിടിക്കാൻ..സ്ക്കുൾ വിട്ടാൽ നമ്മളുടെ പരിപാടി മീൻ പിടിത്തം ആയിരുന്നു..ആനുപ്പാറയാറിലേക്ക് കൈവഴിയായി ഒരു ചെറിയ തോട് ഉണ്ട്..എന്റെ വീട്ടിന്റെ മുന്നിൽക്കൂടിയാണു ഇത് ഒഴുകുന്നത്..പല പ്രദേശത്തുകൂടി വരുന്നതു കൊണ്ട് പല പേരുകളാണ് ആ തോടിന്...എന്റെ വീട്ടിന്റെ അവിടെ അതിന്റെ പേര് പണയിൽക്കടത്തോട് എന്നാണ്.നമ്മൾ മീൻ പിടിക്കുന്നത് തച്ചാലയിൽതോടിൽ നിന്നാണ്...
                                       നമ്മൾ നാലുപേരും ഓടി തച്ചാലയിൽതോട്ടിൽ എത്തും..ഷൈജുവിന് വെള്ളം കൊണ്ടുവരാൻ ഒരു വാട്ടർബോട്ടിൽ ഉണ്ട്.അതിൽ ആണ് മീൻ പിടിച്ചിടുന്നത്..തോട്ടിൽ പരൽമീനുകളും മാനത്തുകണ്ണികളും ചെറു ഞണ്ടുകളും ആരേയും പേടിക്കാതെ വിരഹിക്കുന്ന കാഴ്ച്ച നമുക്ക് സഹിക്കില്ല.പുസ്തകം തോട്ടിനരികത്തു വച്ച് തോട്ടിലേക്ക് എടുത്ത് ചാടും.കൈകൾ കൊണ്ടാണ് മീൻ പിടിക്കുന്നത്.കൈകൾ ചേർത്തു പിടിച്ച് മീനുകളെ തോട്ടിന്റെ അരികിലാക്കി കൈക്കുളിൽ ആക്കും..പിന്നെ വാട്ടർബോട്ടിൽ കുറച്ച് വെള്ളം ഒഴിച്ച് മീൻ അതിലേക്ക് ഇടും..
എന്നിട്ട് ഒറ്റ ഓട്ടം ആണ്.എന്തായാലും സമയത്തിനു ട്യുഷൻക്ലാസിൽ എത്തില്ല.ട്യുഷൻക്ലാസിന്റെ പുറത്തു വാട്ടർബോട്ടിൽ വച്ച് അകത്തേക്ക് കയറും.എന്തായാലും വസുന്ധരടീച്ചറിന്റെ ഒരു നുള്ളോ കിഴുക്കോ കിട്ടാത്ത ദിവസങ്ങൾ ഇല്ല.അഞ്ച് മണിക്ക് ക്ലാസ് വിട്ടാൽ വീട്ടിൽ നേരെ ഉള്ള വഴിയേ പോകില്ല.കറങ്ങിയേ പോകു.കാരണം പിടിച്ച മീനുകളെ എല്ലാം ഷൈജുവിന്റെ വീട്ടിലെ കിണറ്റിൽ കൊണ്ടു പോയി ഇടണം.നമ്മൾ നാലുപേരും മീനേയും കിണറ്റിൽ ഇട്ട് വീടുകളിലേക്ക് പോകും.
                             പിറ്റേന്ന് സ്കുളിലേക്ക് പോകുമ്പോൾ ഷൈജുവിന്റെ വീടുവഴിയായിരിക്കും പോകുന്നത്.കാരണം കഴിഞ്ഞ ദിവസം കൊണ്ട് ഇട്ട മീൻ വലുത് ആയെങ്കിലോ...അതു കാ‍ണാൻ...നമ്മൾ കിണറ്റിലേക്ക് എത്തിനോക്കും ..ചിലപ്പോൾ എതെങ്കിലും മീൻ പൊങ്ങി വന്നാലായി...നമ്മൾ നോക്കുന്നതറിഞ്ഞ് പൊങ്ങി വരുന്നതാവണം...ആരേയും പേടിക്കതെ അതിവിശാലമായ തോട്ടിൽ വിഹരിച്ചിരുന്ന നമ്മളെ ഈ കാരാഗ്രഹത്തിൽ കൊണ്ടിട്ട ദുഷ്ടന്മാരെ കാണാൻ ആയിരിക്കണം അവ മുകളിലേക്ക് വരുന്നത്...എന്തു നല്ല ദിനങ്ങൾ ആയിരുന്നു അതോക്കെ......ഇപ്പോഴും ഷൈജുവിന്റെ വീട്ടിൽ പോയാൽ ആ കിണറ്റിലേക്ക് വെറുതേ ഒന്നു എത്തിനോക്കും ....കുട്ടിക്കാലത്തെ കുസ്യതിയുടെ അവശേഷിക്കുന്ന ഓരായിരം ഓർമകളായ ആ മത്സ്യങ്ങൾ നീന്തി തുടിക്കുന്നുണ്ടോ എന്നു അറിയാൻ...........അനിയൻ...

2009, ജൂലൈ 1, ബുധനാഴ്‌ച

എന്റെ പ്രണയനൊമ്പരങ്ങൾ....

ആത്മ പ്രിയേ നിനക്കയിതാ
എന്‍റെ ജീവന്‍ നല്കിടുന്നു
നിന്നെ മറന്നൊരു ജീവിതമില്ല
നീ കൂടെയില്ലാതെ എന്‍ ജീവനില്ല
എന്നോര്‍മചെപ്പില്‍ നീ തന്ന ചിത്രങ്ങള്‍
ഇന്നെന്‍റെ ജീവന്‍റെ വര്‍ണങ്ങലല്ലോ
നിന്നോടോതുള്ള നിമിഷങ്ങലോക്കെയും
ഇന്നെന്റെയത്മാവിന്‍ സന്തോഷമല്ലോ
ഇന്ന് നീയെന്നെ വിട്ടകന്നാല്‍ പ്രിയേ
എന്‍റെ ചേതന നിശ്ചലം സത്യം
എന്നിലെ സന്തോഷം പങ്കിടാന്‍
എന്നിലെ കണ്ണീരു പങ്കിടാന്‍
എന്നുമെന്നോമാലെ നീ കൂടെ വേണം
എന്നുമെന്‍ ചാരത്തു നിന്‍ നിഴല്‍ വേണം
നീ നല്കിയോരെന്‍ ജീവന്‍റെ വര്‍ണങ്ങള്‍
തിരികെ നീ ചോതിച്ചിടില്‍ പ്രിയേ
ശൂന്യമീ ജീവിതം വ്യര്തമെന്‍ജന്മം
നീ തന്ന സ്വപ്നങ്ങളിട്ടെച്ചു പോകുവാന്‍
ഈ ജന്മമാകില്ല ഇനി
വരും ജന്മവും...
-- അനിയൻ....