.

2011, ജനുവരി 20, വ്യാഴാഴ്‌ച

[തീര്‍ച്ചയായും വായിക്കുക] ദൈവത്തിന്റെ മരണം.


ഈ എന്റെ ചെറിയ കഥ എല്ലാവരും വായിക്കണം എന്ന് ഞാന്‍ പറയുന്നില്ല പക്ഷെ ജീവിതത്തില്‍ നമ്മള്‍ക്ക് പറ്റുന്ന ചെറിയ അശ്രദ്ധകള്‍ അത് നമ്മളുടെ ജീവിതം തന്നെ മാറ്റിമറിയ്ക്കുമെന്ന് മനസ്സിലാക്കാന്‍ ചിലപ്പോള്‍  എന്റെ ഈ കഥയ്ക്ക്‌ കഴിയുമെങ്കിലോ?അറിയില്ല സമയം ഉണ്ടെക്കില്‍ വായിക്കണം എന്നെ ഞാന്‍ പറയുന്നുള്ളൂ .
                               എന്റെ ജീവിതത്തില്‍ നിന്നും അനു  പോയത് എന്റെ ആണോ അതോ അവളുടെ ശ്രദ്ധ കുറവ് ആണോ അറിയില്ല അത് അന്വേഷിക്കും മുന്‍പേ അവള്‍ എന്നില്‍ നിന്നും വളരെ ദൂരെ എത്തിയിരിക്കുന്നു.ഇനി ഒരു തിരിച്ചു വരവിനുള്ള എന്റെ കാത്തിരിപ്പിന്റെ ഒരു  അംശം പോലും എനിക്ക് അവള്‍ തന്നില്ല.ഈ ജന്മം അല്ലെങ്കില്‍ അടുത്ത ജന്മമെങ്കിലും അവള്‍ എനിക്ക് വേണ്ടി ജനിക്കാന്‍ മാത്രമേ എനിക്ക് ഇപ്പോള്‍ ഈശ്വരനോട് പ്രാര്‍ഥിക്കാന്‍ കഴിയു.നിദ്രരഹിതങ്ങള്‍ ആയ രാത്രികള്‍ .വല്ലപ്പോഴും കാണുന്ന സ്വപ്നങ്ങളില്‍ ആരുടെയോ  ഉച്ചത്തില്‍ ഉള്ള പൊട്ടിച്ചിരിയും കരച്ചിലും എന്റെ കാതില്‍ മുഴങ്ങുന്നു .സ്വപ്നത്തിലെ മുഖം മനസ്സില്‍ തെളിഞ്ഞുവരുമ്പോള്‍ അത് ഭ്രാന്തന്‍ കുമാരന്റെതാണ്.പണ്ടത്തെ സ്വപ്നങ്ങളില്‍ എന്നും കുമാരന്‍ ഉണ്ടായിരുന്നു.അത് എപ്പോഴോ മാഞ്ഞുപോയിരുന്നു.പക്ഷെ ഇപ്പോള്‍ വീണ്ടും കുമാരന്റെ ജീവിത കഥ മനസ്സില്‍ ഓടി വരുന്നു.അത് മനസ്സില്‍ ഉണ്ടാക്കുന്ന വിഷമം പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല.കുമാരന്റെ വിഷമത്തിന്റെ ഒരു അംശം എങ്കിലും എന്റെ ദുഖങ്ങള്‍ക്ക് ഉണ്ടോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല.എല്ലാവര്ക്കും അവരുടെ ദുഖങ്ങളും വിഷമങ്ങളും ആണ് വലുത്.
                                കുട്ടികാലത്ത്  നമ്മള്‍ കുട്ടികള്‍ക്ക് കുമാരന്‍ എന്നും ഒരു പരിഹാസ കഥാപാത്രമായിരുന്നു കൂടാതെ കുറച്ചു ഭയവും .കീറിപറിഞ്ഞ വസ്ത്രങ്ങളും നീട്ടിവളര്‍ത്തിയ താടിയും മുടിയുമായി ഒരു കാല് മുടന്തി നടക്കുന്ന കുമാരന്‍  .കൈയ്യില്‍ ഒരു പാവകുട്ടി എപ്പോഴും കാണും.അതിനെ നെഞ്ചോട്‌ അമര്‍ത്തി പിടിച്ച് ഇടയ്ക്കിടെ ഉച്ചത്തില്‍ ചിരിച്ചും ഇടയ്ക്കിടെ വലിയ വായില്‍ കരയുകയും ചെയ്യുന്ന കുമാരന്‍ .പണ്ട് അല്ല ഇപ്പോഴും കുട്ടികളെ പേടിപ്പിക്കാന്‍ കുമാരന്‍ വരും എന്ന് പറയുമായിരുന്നു.പക്ഷെ കുട്ടികളെ കുമാരന്‌ വലിയ ഇഷ്ടമായിരുന്നു.കുട്ടികള്‍ എന്ത് ചെയ്താലും ഒരു ചെറു പുഞ്ചിരിയോടെ നടന്നു അകലുമായിരുന്നു.കുട്ടികളെ ആരെങ്കിലും അടിക്കുകയോ വഴക്ക് പറയുകയോ ചെയ്താല്‍ അവരെ ഉച്ചത്തില്‍ എന്തെങ്കിലും വഴക്ക് പറയും.എന്നിട്ട് ആകാശം നോക്കി പൊട്ടികരയും. സ്വന്തം വീടും സ്വന്തക്കാര്‍ ഉണ്ടെങ്ക്കിലും  രാത്രിയില്‍ എന്തെങ്കിലും പീടിക തിണ്ണയില്‍ കിടന്നുറങ്ങും.ആര്‍ക്കും ഒരു ശല്യവും ഇല്ല.ഇങ്ങനെയൊക്കെ ആണെങ്കിലും എല്ലാ വീടുകളില്‍ നിന്നും കുമാരന്‌ ആഹാരം കൊടുക്കാന്‍ ആര്‍ക്കും ഒരു കുഴപ്പവും എല്ലാ.കുട്ടി ആയിരുന്ന ഞാന്‍ അത് കൂടുതല്‍ ശ്രദ്ധിച്ചില്ല.പിന്നെ വലുത്  ആയപ്പോള്‍ കുമാരന്റെ കഥ കേട്ടപ്പോള്‍ എന്റെ എല്ലാ പരിഹാസവും ഭയവും എല്ലാം മാറി,ഞാന്‍ കുമാരനെ ഇഷ്ട്ടപെടുകയായിരുന്നു.
                               എനിക്ക് ഓര്‍മവച്ച കാലം ആയപ്പോള്‍ ഞാന്‍ കുമാരനെ പറ്റി തിരക്കി എന്റെ മുത്തശിയോട്.ആ ചോദ്യം മുത്തശിയ്ക്കും വിഷമം ഉണ്ടാക്കി എന്ന് എനിക്ക് ആ കണ്ണില്‍ നോക്കിയപ്പോള്‍ മനസിലായി.കണ്ണുകള്‍ നിറഞ്ഞിരുന്നു.അത് കണ്ടപ്പോള്‍ എനിക്ക് കുമാരനെ പറ്റി അറിയാന്‍ കൂടുതല്‍ ആഗ്രഹം തോന്നി.മുത്തശ്ശി കുമാരനെ കുറിച്ച് പറഞ്ഞു തുടങ്ങി.കുമാരന്റ്റെ ജീവിത കഥ നടക്കുന്നത് എനിക്ക് ഒരു വയസ്സുള്ളപ്പോള്‍ ആയിരുന്നു. എന്റെ വീടിനു കുറച്ച് മാറി ആണ് കുമാരന്റെ വീട്.കീഴ്ജാതിക്കരന് ആയിരുന്നെങ്കിലും അഭ്യസ്തവിധ്യന്‍ ആയിരുന്നു.അത് കൊണ്ട് തന്നെ നാട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും  മുന്‍പില്‍ കുമാരന്‍ കാണും.പ്രത്യകിച്ച് ജോലി ഇല്ലാത്തതു കൊണ്ട് എല്ലാ ജോലിയും ചെയാന്‍ കുമാരന്‌ മടിയുണ്ടായിരുന്നില്ല.ആര്‍ക്ക് എന്ത് പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും എല്ലാം സ്വന്തം കാര്യങ്ങള്‍ പോലെ ചെയ്യുമായിരുന്നു.അത് കൊണ്ട് തന്നെ കുമാരനെ എല്ലാവര്ക്കും ഇഷ്ട്ടമായിരുന്നു.എല്ലാം കൊണ്ടാകാം കുമാരനെക്കള്‍ ഉയര്‍ന്ന ജാതിയില്‍ ഉള്ള ലക്ഷ്മിയ്ക്ക് കുമാരനോടു ഇഷ്ട്ടം മറ്റുള്ളവരേക്കാള്‍ കൂടുതല്‍  തോന്നിയത്.അവളുടെ ഇഷ്ടം കുമാരന്‍ എതിര്‍ത്തുവെങ്കിലും ലക്ഷ്മിയുടെ സ്നേഹത്തിന്റെ മുന്നില്‍ കുമാരനു ശിരസ്സ് നമിക്കേണ്ടി വന്നു.അവരുടെ ഇഷ്ട്ടം ആരെയും അറിയിക്കാതെ അവരുടെ ഉള്ളില്‍ തന്നെ നിറഞ്ഞു നിന്നിരുന്നു.മരണം വരെ ഒരുമിച്ചു ജീവിക്കാന്‍ അവര്‍ തീരുമനിചു.കുമാരനു  ഒരു സ്ഥിര ജോലി കിട്ടുന്നത് വരെ കാത്തിരിക്കാന്‍ ലക്ഷ്മി തയ്യാറായിരുന്നു.
                         അവരുടെ പ്രേമത്തിന്റെ ശക്തി ആണോ അതോ ലക്ഷ്മിയുടെ പ്രാര്‍ഥന ആണോ കുമാരനു പട്ടാളത്തില്‍ ജോലി കിട്ടി.ലക്ഷ്മിയ്ക്ക് വാക്കും കൊടുത്തു കുമാരന്‍ യാത്രയായി.അത് കഴിഞ്ഞുള്ള അവരുടെ പ്രണയം കത്തുകളില്‍ കൂടി ആയിരുന്നു.ഇടയ്ക്കിടെ വരുന്ന ആ കത്തുകളില്‍ അവര്‍ അവരുടെ ഭാവി ജീവിതം കണ്ടിരുന്നു.അതിനിടയില്‍ കുമാരനു ജമ്മുകാശ്മീരില്‍ പോസ്റ്റിംഗ് കിട്ടി.ആ വിവരം അറിയിച്ചു കുമാരന്‍ ലക്ഷ്മിയ്ക്ക് കത്ത് അയച്ചു.പക്ഷെ ആ കത്ത് കിട്ടിയത് ലക്ഷ്മിയുടെ അച്ഛന്റെ കൈയ്യില്‍ ആയിരുന്നു.പിന്നെ നാട്ടില്‍ വലിയ പ്രശ്നങ്ങള്‍ ആയിരുന്നു.ലക്ഷ്മിയ്ക്ക് വീട്ടുകാര്‍ വേറെ കല്യാണം ആലോചിച്ചു ഉറപ്പിച്ചു.കുട്ടുകാരന്‍ വഴി കുമാരന്‍ അത് അറിഞ്ഞു.പിന്നെ കുമാരനു അവിടെ നില്ക്കാന്‍ മനസ്സ് അനുവദിച്ചില്ല.എന്റെ ഇഷ്ട്ടപ്രണയനിയെ ആര്‍ക്കും വിട്ടുകൊടുക്കാന്‍ കുമാരനു ഇഷ്ടമല്ലായിരുന്നു.പെട്ടന്ന് ലീവുമെടുത്ത് കുമാരന്‍ നാട്ടിലേയ്ക്ക് വണ്ടി കയറി.നാട്ടില്‍ എത്തിയ കുമാരന്‍ കൂട്ടുകാരുടെ സഹായത്തോടെ ആരും അറിയാതെ ലക്ഷ്മിയുമായി നാട് വിട്ടു നേരെ കാശ്മീരിലേയ്ക്ക് .അതിനു ശേഷം നാട്ടില്‍ വലിയ പ്രശ്നങ്ങള്‍ നടന്നു..നാട്ടിലെ പ്രശ്നങ്ങള്‍ കൂട്ടുകാര്‍ വഴി അവര്‍ അറിയുന്നുണ്ടായിരുന്നു അതൊന്നും അവരെ സംബദ്ധിച്ച് വലിയ കാര്യങ്ങള്‍ ആയിരുന്നില്ല..അവര്‍ സ്വപ്നം കണ്ടതിനേക്കാള്‍ വളരെയധികം സന്തോഷകരമായിരുന്നു അവരുടെ ജീവിതം .മാസങ്ങള്‍ പൊഴിഞ്ഞു വീണു.അവരുടെ സന്തോഷത്തിനു മധുരം കൂട്ടാന്‍ ദൈവം അവരെ കനിഞ്ഞു.ലക്ഷ്മി ഗര്‍ഭിണി ആയി.ഇതില്‍ കൂടുതല്‍ അവരുടെ ജീവിതം എന്ത് മോഹിക്കണം.
             മാസങ്ങള്‍ കടന്നു പോയി.ലക്ഷ്മി പൂര്‍ണ ഗര്‍ഭിണിയാണ് .അപ്പോള്‍ ആണ്‌ അവരുടെ സന്തോഷത്തിനു കരിനിഴല്‍ പടര്‍ത്തി അതിര്‍ത്തിയില്‍ യുദ്ധം തുടങ്ങിയത്.അതില്‍ ദൈവം അവരുടെ കൂടെ നിന്നില്ല.യുദ്ധത്തില്‍ സാരമായ പരിക്കുകളോടെ കുമാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആ സമയത്ത് തന്നെ അതെ ഹോസ്പിറ്റലില്‍ ഇതൊന്നും അറിയാതെ പൂര്‍ണ്ണ ഗര്‍ഭിണി ആയ ലക്ഷ്മിയും ഉണ്ടായിരുന്നു.കുമാരന്റ്റെ കാലിനേറ്റ വെടിയുണ്ട നീക്കം ചെയാന്‍ കഴിഞ്ഞില്ല.
                            ആ ദിവസം കുമാരന്റെ ജീവിതം ആകെ മാറി മറിച്ചു.സുഖപ്രസവം ആണെന്ന് പറഞ്ഞ ഡോക്ടര്‍മാര്‍ അവസാനം ലക്ഷിയുടെ അവസ്ഥ മോശമാണെന്ന് വിധിയെഴുതി.അത് കുമാരനെ അറിയിച്ചു.കട്ടിലില്‍ കിടക്കുന്ന കുമാരനു ദൈവത്തെ വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ.ആ വിളി ദൈവം കേട്ടില്ല .ലക്ഷ്മി പ്രസവിച്ചു.ഇരട്ടകുട്ടികള്‍.പക്ഷേ കുമാരനു ദൈവം കുട്ടികളെ കൊടുത്തപ്പോള്‍ ലക്ഷ്മിയെ ദൈവം തിരിച്ചു വിളിച്ചു.പ്രസവത്തോടെ ലക്ഷ്മി മരിച്ചു.കുമാരന്റെ കൈയ്യില്‍ രണ്ട് സുന്ദരി പെണ്‍കുട്ടികളെയും കൊടുത്തു കുമാരനെ തനിച്ചാക്കി ലക്ഷ്മി ഈ ലോകത്ത് നിന്നും യാത്രയായി.നാട്ടില്‍ അറിയിക്കാന്‍ ഉള്ള ഒരു മാനസികാവസ്ഥ കുമാരനു ഇല്ലായിരുന്നു.അത് കൊണ്ട് തന്നെ ഒന്നും കുമാരന്‍ നാട്ടില്‍ അറിയിച്ചില്ല.ലക്ഷ്മിയെ അവിടെത്തന്നെ ദഹിപ്പിച്ചു  .ജീവന്റെ  ജീവനായ  ലക്ഷ്മിയുടെ വേര്‍പാട്‌ കുമാരനു സഹിക്കുന്നതിലും അപ്പുറമായിരുന്നു.പക്ഷേ അവളുടെ വേര്‍പാട്‌ കുമാരന്‍ മറന്നിരുന്നത് ആ കുട്ടികളെ കാണുമ്പൊള്‍ ആയിരുന്നു.ലക്ഷ്മിയുടെ അതെ പകര്‍പ്പ് ആയിരുന്നു ആ പൊന്നോമനകള്‍.അവര്‍ക്ക് വേണ്ടി ഇനിയുള്ള ജീവിതം മാറ്റി വയ്ക്കാന്‍ കുമാരന്‍ തീരുമാനിച്ചു.
                      കാലിനേറ്റ അപകടം കുമാരനെ പട്ടാളത്തില്‍ നിന്നും ജോലി ഒഴിവാക്കാന്‍ നിര്‍ബന്ദ്ധിതനായി.നാട്ടില്‍ പ്രശ്നങ്ങള്‍ ആയതിനാല്‍ കുമാരന്‍ ഒന്നും നാട്ടില്‍ അറിയിച്ചില്ല.ജോലി നഷ്ടപെട്ട കുമാരന്‍ നാട്ടിലേയ്ക്ക് തിരിച്ചു പോകാന്‍ തീരുമാനിച്ചു.ലക്ഷ്മിയുടെ ഓര്‍മ്മകള്‍ നിറഞ്ഞ ആ മണ്ണില്‍ നിന്നും പോകാന്‍ കുമാരനു ഒട്ടും ഇഷ്ട്ടമാല്ലയിരുന്നു.പക്ഷേ കുട്ടികളുടെ ഭാവി ആലോചിച്ചപ്പോള്‍ നാട്ടില്‍ പോകാന്‍ തന്നെ തീരുമാനിച്ചു.കുട്ടികളെയും നെഞ്ചോട്‌ അമര്‍ത്തി വയത കാലുമായി കുമാരന്‍ കാശ്മീരില്‍ നിന്നും ട്രെയിനില്‍ നാട്ടിലേയ്ക്ക് യാത്രയായി.
                      നാട്ടില്‍ ചെന്നാല്‍ അവിടെ എന്തുപറയും എന്നായിരുന്നു കുമാരന്റെ ആലോചന.ലക്ഷ്മി ഇല്ലാത്ത ജീവിതം ആലോചിക്കാന്‍ കുമാരനു ആലോചിക്കാന്‍ കഴിയില്ലായിരുന്നു.അവന്റെ ജീവിതപാതയായിരുന്നു അവള്‍.റെയില്‍വേ സ്റ്റേഷനില്‍ നിനും ട്രെയില്‍ പുറപ്പെടുമ്പോള്‍ പുറത്തേയ്ക്ക് നോക്കിയാ കുമാരന്‍ അകലെ നിന്നും ലക്ഷ്മി അവര്‍ക്ക് യാത്രയപ്പ് നല്‍കുന്നത് പോലെ തോന്നി.അവളോട്‌ അവനു വിളിച്ചു പറയണമെന്നുണ്ടായിരുന്നു 'എന്റെ മോളെ നിനക്ക് വേണ്ടി അല്ല നമ്മളുടെ കുട്ടികള്‍ക്ക്  വേണ്ടി ഞാന്‍ ജീവിയ്ക്കും നമ്മളുടെ കുട്ടികളെ പൊന്നു പോലെ വളര്‍ത്തും,നീ വിഷമിക്കര്‍ത്തു.'ട്രെയിനില്‍ കു‌ടെ യാത്രികര്‍ കുറെ സന്യാസിമാര്‍ ആയിരുന്നു.അവരുടെ ദൈവത്തെ വിളിച്ചുള്ള പ്രാര്‍ത്ഥനകള്‍ കുമാരനു മനസ്സില്‍ കുറച്ചു ആശ്വാസം നല്‍കി.ലക്ഷ്മിയുടെ വേര്‍പാടിന് ശേഷം കണ്ണുകള്‍ തോര്‍ന്നിട്ടില്ല.കുട്ടികളുടെ മുഖം കാണുമ്പോള്‍ എപ്പോഴും ലക്ഷ്മി ആണ്‌ എപ്പോഴും മനസ്സില്‍. ആ പിഞ്ചുഓമനകളുടെ ചിരിയ്ക്കുന്ന മുഖം മനസ്സില്‍ ഒരു വിധത്തില്‍ വിഷമങ്ങള്‍  മാറ്റുന്നു. ട്രെയിനിന്റെ ജനലഴികളില്‍ കൂടി പുറത്തു നോക്കുമ്പോള്‍ പുറത്തു എല്ലാം ലക്ഷ്മിയുടെ സാമിപ്യം കുമാരന്‍ അറിയുന്നുണ്ടായിരുന്നു.
                          പുറത്തു നല്ല തണുപ്പ്.കുട്ടികളെ കമ്പിളി കൊണ്ട് ഒന്ന് കൂടെ പുതപ്പിച്ചിട്ടു കുമാരന്‍ സീറ്റിലേയ്ക്ക് ചായ്ഞ്ഞു.ഉറക്കം വരുന്നില്ല മനസ്സില്‍ ലക്ഷ്മിയുടെ മുഖം ആണ്‌ എപ്പോഴും.മടിയില്‍ എന്തോ ഒരു അനക്കം കണ്ണുകള്‍ പെട്ടന്ന് തുറന്നു.ഒരു കുട്ടി കരയുകയാണ്.മറ്റെകുട്ടിയെ സീറ്റിലേയ്ക്ക് കിടത്തി കരയുന്ന കുട്ടിയെ മാറോടു ചേര്‍ത്ത് തഴുകി.കുട്ടിയുടെ ശരീരം ചുട്ടുപൊള്ളുന്നു.കണ്ണുകള്‍ തുറക്കുന്നില്ല ,കുട്ടിയുടെ ശരീരം മുഴുവന്‍ വിറയ്ക്കുകയാണ്.കുമാരന്‍ കൈകള്‍ കൊണ്ട് കുട്ടിയുടെ  കവിള്‍തടങ്ങളും മറ്റും തട്ടി എല്ലാ കുട്ടി കണ്ണ് തുറക്കുന്നില്ല.
കുമാരന്റെ ദീനരോധനം കമ്പാര്‍ട്ടുമെന്റില്‍  മുഴങ്ങി.പെട്ടന്ന് കുട്ടി ഒന്ന് വിറച്ചു പിന്നെ  ശരീരം നിശ്ചലമായി .കുമാരന്‍ കുട്ടിയുടെ ശരീരം പിടിച്ച് കുലുക്കി.ഇല്ല അനങ്ങുന്നില്ല .പെട്ടന്ന് കുമാരന്‍ കുട്ടിയെ ഉണങ്ങുന്ന മറ്റെകുട്ടിയുടെ അടുത്തേയ്ക്ക്  കിടത്തി മാറി ഇരുന്നു.തലയ്ക്കുള്ളില്‍ ആകെ ഭ്രാന്ത് പിടിക്കും പോലെ.കുമാരന്‍ പിന്നെ ഉച്ചത്തില്‍ കരഞ്ഞു.എല്ലാം നഷ്ടപെട്ടവനെ പോലെ.കുമാരന്റെ കരച്ചില്‍ കേട്ട് അടുത്തുള്ളവര്‍ എല്ലാം ഓടികൂടി. തിരക്കിയപ്പോള്‍ കുമാരനു കരയാനേ കഴിഞ്ഞുള്ളൂ വാക്കുകള്‍ പുറത്തേയ്ക്ക് വരുന്നില്ല.എല്ലാം തകര്‍ന്ന കുമാരനു കുട്ടിയുടെ നേരെ വിരല്‍ ഉയര്‍ത്തി കാണിക്കണേ കഴിയുമായിരുന്നുള്ളൂ.സന്യാസിമാര്‍ കുട്ടിയെ നോക്കി ഇല്ല കുട്ടി അനങ്ങുന്നില്ല.അവരുടെ മുഖത്തും  നിരാശ പ്രതിഭലിച്ചു.കുമാരന്‍ സീറ്റില്‍ മുഖം അമര്‍ത്തി പൊട്ടികരയുകാന്.എല്ലാം നഷ്ട്ടപെട്ടവനെ പോലെ.ലഷ്മി കൂട്ടിനു ഒരു കുട്ടിയെ കൊണ്ടുപോയതില്‍ ദൈവത്തിനെ ശപിക്കണേ അവനു കഴിഞ്ഞുള്ളൂ.ഈശ്വരന്‍ എന്തിനാ എന്നോട് ഇങ്ങനെ കാണിക്കുന്നേ ആദ്യം ജീവനായ ലക്ഷ്മിയെ ഇപ്പോള്‍ എന്റ്റെ പോന്നുമോളെയും .ആരോട് പറയണം ഒന്നും അറിയില്ലായിരുന്നു ആ പാവത്തിന്.
                  ട്രെയിന്‍ കുതിച്ചു പായുകയാണ് .അതിന്റെ കൂടെ പാതി മരിച്ച  കുമാരന്റെ മനസ്സും. കു‌ടെ ഉള്ള സന്യാസിമാര്‍ പതുക്കെ കാര്യങ്ങള്‍ എല്ലാം കുമാരനോടു ചോദിച്ചു മനസ്സിലാക്കി.വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ അവര്‍ക്ക് പോലും കുമാരനെ ആശ്വസിപ്പിക്കാന്‍ കഴിയുന്നില്ല.അവസാനം അവര്‍ എല്ലാവരും കൂടി ഒരു തീരുമാനത്തില്‍ എത്തി അത് അവര്‍ കുമാരനോടു പറഞ്ഞു.
" ആ കുട്ടിയ്ക്ക് ദൈവം എത്രയും ആയുസ്സേ കൊടുത്തിട്ടുള്ളൂ,അതിന്റെ ഭൂമിയിലെ ജനനത്തിന്റെ ലക്‌ഷ്യം ഇത്രയും കാലമേ ഉള്ളു എന്ന് ആശ്വസിക്കുക.ഇനിയും താങ്കളുടെ നാട്ടില്‍ എത്താന്‍ രണ്ട് ദിവസം എടുക്കും.അതുവരെ കുട്ടിയെ കു‌ടെ കൊണ്ട് പോകുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്.അത് കൊണ്ട് നമ്മള്‍ പറയുന്ന കാര്യം നീ സമാധാനത്തോടെ കേള്‍ക്കണം ,ജനിച്ചു കുറച്ചു നാളുകളെ ആയിട്ടുള്ളൂ കുട്ടി അതിന്റെ ജീവന്‍ ദൈവം എടുത്തു അതുകൊണ്ട് ശരീരവും ദൈവത്തിനു സമര്‍പ്പിക്കുക."
സന്യാസിമാര്‍ പിന്നെ പറഞ്ഞ വാക്കുകള്‍ കേട്ട് കുമാരനു  ഹൃദയം നിലയ്ക്കും പോലെ തോന്നി .
                        എന്റെയും ലഷ്മിയുടെയും ജീവന്റെ ഒരു അംശം ആണ്‌ ആ കിടക്കുന്നെ.ഇങ്ങനെ ഞാന്‍ എന്റെ പൊന്നോമനയെ ഉപേഷിക്കും.ചിന്തിക്കും തോറും കുമാരനു വട്ട് പിടിക്കും പോലെ തോന്നി.കുറച്ചു ദിവസങ്ങള്‍ മാത്രം ആണ് ഒരുമിച്ചു കഴിഞ്ഞുള്ളു എങ്കിലും കുട്ടികള്‍ തന്റെ ജീവന്റെ ഭാഗമായി മാറിയിരുന്നു.അതില്‍ ഒരു ജീവനെ അനാഥമായി ഉപേഷിക്കുക ആലോചിക്കും തോറും സ്വന്തം ജീവന്‍ കളയാന്‍ കുമാരനു തോന്നി.പക്ഷേ അവിടെയും എന്നെയും കത്ത് ഒരു ജീവന്‍ കൂടി ഉണ്ട്.ഇനി ഈ ലോകത്തില്‍ ആ കുഞ്ഞിനു ഞാന്‍ മാത്രമേ ഉള്ളു എന്ന് ആലോചിച്ചപ്പോള്‍ കുമാരന്‍ ഒരു കാര്യം തീരുമാനിച്ചു.കുട്ടിയെ ഗംഗയില്‍ ഉപേഷിക്കുക.നാട്ടില്‍ കുട്ടികളുടെ കരിയമോ ലക്ഷ്മിയുടെയോ കാര്യമോ ആര്‍ക്കും അറിയില്ലാത്തത് കൊണ്ട് അങ്ങനെ തനെന്‍ ചെയ്യാന്‍ കുമാരന്‍ തീരുമാനിച്ചു. സന്യസിമാരോട് കുമാരന്‍ പറഞ്ഞു.നിങ്ങള്‍ പറയും പോലെ തന്നെ ചെയമെന്നു.കുറച്ചു സന്യാസിമാര്‍ മാറി ഇരുന്നു പ്രാര്‍ഥനയില്‍ ആണ്.കുഞ്ഞിന്റെ മരണം അറിഞ്ഞതുമുതല്‍ അവര്‍ കുട്ടിയുടെ ആത്മാവിന് വേണ്ടി പ്രാര്‍ഥനയില്‍ ആണ്.
                           കാശി അടുക്കാറായി എന്ന്  സന്യാസിമാരില്‍ ഒരാള്‍ കുമാരനോടു വന്നു പറഞ്ഞു.അതോടെ കുമാരനു നെഞ്ചില്‍ തീ കോരിയിട്ടപോലെ.രണ്ട് പേരും സുഗമായി ഉറങ്ങും പോലെ കിടക്കുകയാണ്.മരണം എന്റെ പെന്നുമോളെ സ്ഥിരമായി ഉറക്കത്തില്‍ ആക്കിയല്ലോ ദൈവമേ!ആലോചിക്കും തോറും കണ്ണുകളില്‍ ഇരുട്ടു പരക്കും പോലെ.കുട്ടികളുടെ അടുത്ത് ചെന്ന് കുട്ടിയേയും വാരിയെടുത്തു നെഞ്ചോട്‌ അമര്‍ത്തി കുമാരന്‍ വാതിലിനരികിലെയ്ക്ക് നീങ്ങി.വേഗത്തില്‍ പായുന്ന ട്രെയിന്‍ പുറത്തുനിന്നും വീശിയടിക്കുന്ന കാറ്റ് അതൊന്നും കുമാരന്റെ മനസിന്‌ ആശ്വാസം നല്‍കിയില്ല.അകത്തു സന്യാസിമാരുടെ പ്രാര്‍ഥനകള്‍ കേള്‍ക്കാം.ഇരുട്ടിന്റെ ഉള്ളില്‍ എവിടെയോ ഇരുന്നു ലക്ഷ്മി കൈ നീട്ടുകയാണ്‌ 'എനിക്ക് തരു നമ്മുടെ മോളെ 'ട്രെയിന്‍ ഗംഗയ്ക്ക് കുറുകെയുള്ള പാലത്തിലെയ്ക്ക് കയറി.കുമാരന്റെ നെഞ്ചു പിടയ്ക്കുകയിരുന്നു.രാത്രിയുടെ സുന്ദരമായ നീലിമയില്‍ ഗംഗാദേവി ഒന്നുമറിയാതെ ഒഴുകുകയാണ്  താഴെ.കുമാരന്‍ കണ്ണുകള്‍ അടച്ചു അവസാനമായി തന്റെ പോന്നോമാനയ്ക്ക് കവിളില്‍ ഉമ്മ കൊടുത്തിട്ട് നദിയിലേയ്ക്ക്  കുട്ടിയെ വലിച്ചെറിഞ്ഞു.പിനീ ഒന്നും കാണാന്‍ ഉള്ള ശേഷി ഇല്ലാതെ കുമാരന്‍ പൊട്ടികരഞ്ഞുകൊണ്ട് സീറ്റിലേയ്ക്ക് നടന്നു. എങ്ങനെ ആ  പാവം മനുഷ്യനെ സമാധാനിപ്പിക്കും എന്ന് സന്യാസിമാര്‍ക്ക് അറിയില്ല.അവര്‍ പ്രാര്‍ഥനയില്‍ മുഴുകി.
കുമാരന്‍ കുട്ടിയെ സൂക്ഷിച്ചു നോക്കിയപ്പോള്‍  എല്ലാം മനസ്സിലായതും കുമാരന്‍ ശരീരം  തളര്‍ന്നു സീറ്റിലേയ്ക്ക് വീണു.കൈയില്‍ ഇരുന്ന കുട്ടി സീറ്റിലേയ്ക്ക് വീണു.സന്യാസിമാര്‍ ഓടി വന്നു കുട്ടിയെ താങ്ങി എടുത്തു.എന്നിട്ട് കുമരനെ വിളിച്ചുണര്‍ത്തി കാര്യം ചോദിച്ചു.കണ്ണുതുറന്ന കുമാരനു വാക്കുകള്‍ പുറത്തേയ്ക്ക് വരുന്നിലായിരുന്നു.കൈകള്‍ കുട്ടിയ്ക്ക് നേരെ നീട്ടി എന്തോ പറയ്യുന്നുണ്ടായിരുന്നു.പക്ഷെ ശബ്ദം  പുറത്തേയ്ക്ക് വരുന്നില്ല. സന്യാസിമാര്‍ അപ്പോള്‍ ആണ്‌ കുട്ടിയെ ശ്രദ്ധിച്ചത്.കുട്ടി അനങ്ങുന്നില്ല.കാര്യം മനസ്സിലായപ്പോള്‍ അവര്‍ക്ക്പോലും ഒന്നും സംസാരിക്കാന്‍ പറ്റുന്നില്ല.
കുമാരന്‍ കുട്ടിയെ നോക്കി എന്തൊക്കെയോ പുലമ്പുന്നുണ്ട്.ആ കണ്ണില്‍ നിന്നും കണ്ണുനീര്‍ വറ്റിയിരിക്കുന്നു.അതോടെ കുമാരന്റെ മാനസ്സികനില ആകെ മാറിമറിഞ്ഞു.കുമാരനെ നാട്ടില്‍ എല്ലാവരും കൂടി എത്തിച്ചു ആശുപത്രിയില്‍ ആകി.പക്ഷെ ഒരുമരുന്നിനും മന്ത്രത്തിനും ആ മനസിനെ പഴയരീതിയില്‍ ആക്കാന്‍ പറ്റിയില്ല.കുറെ നാള്‍ ബന്ധുക്കള്‍ കുമാരനെ നോക്കി.പിന്നെ അവര്‍ക്ക് ഒരു ബുദ്ധിമുട്ട് ആയപ്പോള്‍  കുമാരനെ അവരും ഉപേഷിച്ചു.ദൈവം കൈവിട്ട കുമാരനു ഇനി എന്ത് ആശ്രയം.ആത്മഹത്യ ചെയുന്നതിനുള്ള മനസ്സിന്റെ ബോധം പോലും ആ പാവത്തിന് നഷ്ടമായി.
                             മുത്തശ്ശി പറഞ്ഞു നിര്‍ത്തിയതും ആ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു.എന്നാല്‍ അതിനെക്കാള്‍ എന്റെ മനസ്സും ശരീരവും വേദനയാല്‍ പിടയ്ക്കുകയിരുന്നു.ലോകത്തിലെ ഒരു മനുഷ്യനും ഇങ്ങനെ ഒരു അവസ്ഥ വരുമോ . ചെറിയ കാര്യങ്ങള്‍ക്കു പോലും മാനസികനില തെറ്റുന്ന മനുഷ്യന്മാര്‍ ആണ്  നാട്ടില്‍ അപ്പോള്‍ ഇത്രയും ദുരന്തങ്ങള്‍ സംഭവിച്ച കുമാരനു മനസിലനില തെറ്റിയതില്‍ എനിക്ക് അതോര്‍ത്തു വേദനിക്കാനെ  പറ്റുന്നുള്ളൂ.അത് വരെ എനിക്ക് കുമാരനോടു ഉണ്ടായിരുന്ന വിചാരങ്ങളും വിദ്വേഷങ്ങളും മാറിയിരിക്കുന്നു.പറഞ്ഞു അറിയിക്കാന്‍ പറ്റാത്ത ഒരു സ്നേഹം എന്റെ മനസ്സില്‍ ഉണ്ടായി.അന്ന് മുതല്‍ കുമാരന്‍ എനിക്ക് എന്റെ മനസിന്റ്റെ ഒരു അംശം ആയി മാറി.ആര് ചെയ്ത പാപത്തിന്റെ ഫലമാണ് ഈ പാവം മനുഷ്യന്‍ അനുഭവിക്കുന്നത്.കള്ളനും കൊലപാതകികള്‍ക്കും കൂട്ടുനില്ക്കുന്ന ഈശ്വരന്‍ എന്തിനു ഈ പാവത്തിന് ഇങ്ങനെ  ഒരു അവസ്ഥ കൊടുത്തു.ചില ചോദ്യങ്ങള്‍ക്ക് ഉത്തരം ഇല്ല.പിന്നെ എനിക്ക് ഈശ്വരനോടൂള്ള വിശ്വാസം കുറഞ്ഞപൊലെ.ഇങ്ങനെയുള്ള സംഭബങ്ങൽ ആണ്  മനുഷ്യന്റെ മനസ്സിൽ ഉള്ള ദൈവത്തിനു മരണം നൽകുന്നത്.  അന്ന് മുതല്‍ ഓരോ കാര്യങ്ങള്‍ക്കും എന്റെ കൈയില്‍ നിന്നും തെറ്റുകള്‍ വരാതിരിക്കാന്‍ ശ്രമിക്കും ചിലപ്പോള്‍ അതിന്റെ വില നമ്മള്‍ക്ക് പ്രവച്ചിക്കാന്‍ പറ്റാത്തത് ആയിപോകും.കുമാരന്‍ ഇപ്പോള്‍ എല്ലാവര്ക്കും ഓര്‍മയയിതീര്‍ന്നിരിക്കുന്നു 
ഞാന്‍ ഈ ഗള്‍ഫില്‍ വന്നു രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം കുമാരന്‍ ലക്ഷ്മിയുടെയും മക്കളുടെയും അടുത്തേയ്ക്ക് യാത്രയായി. ഇടയ്ക്കിടെ എന്റെ ഓര്‍മകളില്‍ കുമാരന്‍ വരുമായിരുന്നു.മറന്നുതുടങ്ങിയത്‌ ആയിരുന്നു എല്ലാം.പക്ഷെ ഇപ്പോള്‍ എന്റെ അനു എന്നില്‍ നിന്നും നഷ്ടപെട്ട വേദന എന്നെ കുമാരനിലെയ്ക്ക് അടുപ്പിക്കുന്നു.
                       നിങ്ങള്‍ തന്നെ ആലോചിച്ചു നോക്കിയാല്‍ മതി നിങ്ങള്‍ക്കും പല അബദ്ധങ്ങളും അശ്രദ്ധകളും പറ്റികാണും അത് ചിലപ്പോള്‍ അതിന്റെ ഭാവി ചെറുത്‌ ആകാം വലുതും ആകാം.മനുഷ്യരായ നമ്മള്‍ക്ക് ജന്മസിദ്ധമായ ഈ  അശ്രദ്ധകള്‍ ഒഴിവാക്കാന്‍ കഴിയില്ലെങ്കിലും ഓരോ കാര്യങ്ങള്‍ ചെയുമ്പോഴും ഒരു തവണ കൂടി ശ്രദ്ധിച്ചാല്‍ ആ അശ്രദ്ധകള്‍ക്ക് നമ്മള്‍ കൊടുക്കേണ്ട വിലയുടെ തോത്   കുറയ്ക്കാന്‍ കഴിയും എന്നാണ് എന്റെ വിശ്വാസം ..പക്ഷേ ഈ കുമാരന്റെ   അനുഭവം എല്ലാവരുടെയും പിറകെ നിങ്ങള്‍ പോലും അറിയാതെ കൂടെ ഉണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു.എന്നാലും ഇങ്ങനെ ഒരു അവസ്ഥ ആര്‍ക്കും വരാതിരിക്കാന്‍ ഞാന്‍ ഇശ്വരനോട് എന്നും പ്രാര്‍ത്ഥിക്കാറുണ്ട്... അനിയന്‍ .....

3 അഭിപ്രായങ്ങൾ:

അന്ന്യൻ പറഞ്ഞു...

രണ്ട് പേരും സുഗമായി ഉറങ്ങും പോലെ കിടക്കുകയാണ്.മരണം എന്റെ പെന്നുമോളെ സ്ഥിരമായി ഉറക്കത്തില് ആക്കിയല്ലോ ദൈവമേ!ആലോചിക്കും തോറും കണ്ണുകളില് ഇരുട്ടു പരക്കും പോലെ.കുട്ടികളുടെ അടുത്ത് ചെന്ന് കുട്ടിയേയും വാരിയെടുത്തു നെഞ്ചോട് അമര്‍ത്തി കുമാരന് വാതിലിനരികിലെയ്ക്ക് നീങ്ങി
ഈ ഭാഗം എതിയപ്പോഴേ കാര്യം മനസ്സിലായി.
അനിയോ എവിടെയൊക്കെയോ എത്തിയപ്പോൾ കണ്ണു നിറഞ്ഞൂട്ടോ…

മണ്ടൂസന്‍ പറഞ്ഞു...

മുഴുവനായും വായിച്ചു,വലുതായിട്ട് പോലും. പക്ഷെ ഞാനത്രയ്ക്ക് തൃപ്തനല്ല. ഭയങ്കരമായൊരു ജീവിത സത്യം അനിയൻ പറയുന്നുണ്ടിതിൽ,പക്ഷെ അതിന്റെ ഗൗരന്മൊന്നും എഴുത്തിൽ കണ്ടില്ല. ആകെ അക്ഷരത്തെറ്റുകളുടെ കൂമ്പാരമാണ്. നാം എഴുതുന്നത് എത്ര നല്ലതായാലും, ഈ നശിച്ച അക്ഷരത്തെറ്റുകൾ നമ്മെ അതിന്റെ വായനയിൽ നിന്നകറ്റും എന്ന സത്യം മനസ്സിലാക്കുക.!
ആശംസകൾ.

Unknown പറഞ്ഞു...

അനിയന്റെ കഥകളുടെ തുടക്കത്തില്‍ എപ്പോളും നഷ്ടപ്പെട്ട ഒരു ഗ്രാമ ജീവിതം അനുഭവിക്കാന്‍ കഴിയുന്നു .... അത് വലിയൊരു സുഖം ആണ് ..... ബാക്കി ഒക്കെ എന്തായാലും എനിക്ക് ഇഷ്ടമാണ് .... കഥകളിലെ സസ്പെന്‍സ് അവസാന നിമിഷം വരെ രഹസ്യമാകുന്നില്ല ... അതൊരു കുറ്റമായി പറഞ്ഞതാല്ലോട്ടോ .... ഇഷ്ടപെടുന്നു .... അനിയനെയും കഥകളെയും .... നന്ദി !!!