.

2011, ജനുവരി 23, ഞായറാഴ്‌ച

ഒരു രക്തസാക്ഷി ജനിക്കുന്നു..


കാലമാകുന്ന രഥചക്രം  തെരഞ്ഞെടുപ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുന്നു.ആ  മാസത്തിലെ ചൂടന്‍ പകലുകള്‍ ഉച്ചഭാഷനികളുടെ കാതടപ്പിക്കുന്ന ശബ്ദത്തില്‍ മുങ്ങിപോയിരിക്കുന്നു.മൂടല്‍ മഞ്ഞു പുതച്ചുറങ്ങുന്ന രാവുകള്‍ നിശബ്ദതയില്‍ ലയിച്ചിരിക്കുന്നു.കുളിര്‍മഞ്ഞു തുള്ളികള്‍ ശിരസ്സിലെറ്റു വാങ്ങിയ നെല്‍ചെടികള്‍ രാവിന്‍റെ അന്ത്യയമാങ്ങളിലും പൂര്‍ണ ചന്ദ്രനോട് സല്ലപിച്ചുകൊണ്ട്,ഇളംകാറ്റില്‍ മെല്ലെ തലയാട്ടുംമ്പോഴും  നെറ്റിയില്‍ ചൂടിയിരിക്കുന്ന വൈഡൂര്യ മുത്തുക്കള്‍ താഴേക്ക്‌ പതിക്കാതെ ഉല്ലാസവതികളായി തന്നെ നില്‍ക്കുന്നു.വയലിന്‍റെ ഞരമ്പ് പോലെ വരമ്പ് തെളിഞ്ഞു കാണാം.വരമ്പ് ചെന്നെത്തുന്നത് വയലിനക്കരെയുള്ള റോഡിലെക്കാണ്. അവിടെ, മഞ്ഞുപുതപ്പ് ചൂടാതെ ടയറുകള്‍ കത്തിയെരിഞ്ഞുകൊണ്ടിരിക്കുന്നു.എട്ടു പേരടങ്ങുന്ന ഒരു സംഘം ചെറുപ്പക്കാര്‍ റോഡിനു ചേര്‍ന്നുള്ള മതിലില്‍ തങ്ങളുടെ നേതാക്കളുടെ പോസ്റ്റര്‍ ഒട്ടിക്കുന്നു.ഒരാളുടെ മുഖത്തുപോലും നിദ്രയുടെ തണുത്ത കരങ്ങള്‍ തഴുകിയിട്ടില്ല. ഏവരും ഉത്സാഹത്തോടെ പണി തുടര്‍ന്നുകൊണ്ടിരുന്നു.
അവര്‍ ഓരോ ചുവരുകളിലും നേതാക്കളെ പ്രതിഷ്ടിച്ചു കൊണ്ട് മുന്‍പോട്ടു നടക്കുന്നു.
"വലിച്ചു കീറി കത്തിക്കെടാ അവന്മാരുടെ ഒരു പാര്‍ട്ടി ഇവിടെ നമ്മുടെ പാര്‍ട്ടി മാത്രം മതി.ഇത് നമ്മുടെ ഏരിയായ....നമുടെ പോസ്റ്റര്‍ മാത്രം മതി ഈ ചുവരുകളില്‍"
സംഘത്തിലുണ്ടായിരുന്ന ലീഡറുടെ ആക്രോശം അവസാനിക്കും മുന്‍പേ ചിരിച്ചു കൊണ്ടിരുന്ന നേതാവിന്റെ മുഖത്തേക്ക് അഗ്നി പടര്‍ന്നു കയറിക്കഴിഞ്ഞു. അവിടെ മറ്റൊരു നേതാവിന്‍റെ മുഖം ചിരിച്ചു കൊണ്ട് ഇരുന്നു. "ഇവിടെ നിന്നും ബൂത്ത്‌ വരെ നമ്മുടെ പാര്‍ട്ടി പോസ്റ്റര്‍ അല്ലാതെ ഒരു പോസ്റ്റെറും പാടില്ല "
                                  ലീഡറുടെ നിര്‍ദേശങ്ങള്‍ മുറക്ക് വന്നുകൊണ്ടിരുന്നു. ഒടുവില്‍ അവസാനത്തെ പോസ്റ്റും ഒട്ടിച്ചു കഴിഞ്ഞപ്പോള്‍ യുവാക്കളുടെ മുഖത്ത് ആശ്വാസം. "ഇനി നാളെ കാണാം" ഒരു ചെറുപ്പക്കാരന്‍ മറ്റുള്ളവരോട് യാത്ര പറഞ്ഞു. "കുറച്ചു കഴിഞ്ഞു കാണാന്ന് പറയെടാ രമേശാ നേരം വെളുക്കാറായി" മറ്റൊരാള്‍ കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു."എന്നാല്‍ ശെരി എല്ലാം പറഞ്ഞ പോലെ" ലീഡര്‍ കൂട്ടത്തിലുണ്ടായിരുന്ന വെളുത്ത് മെലിഞ്ഞ ചെറുപ്പക്കാരന്റെ തോളില്‍ മെല്ലെ തട്ടിക്കൊണ്ടു പറഞ്ഞു

                                         സംഘം പിരിയുന്നു, ലീഡറും ചെറുപ്പക്കാരും റോഡിന്‍റെ നടുവിലൂടെ നടന്നു  തുടങ്ങി. "ഡാ രമേശാ നീ ഇവിടെ നില്‍കു ഞാനിപ്പോള്‍ വരം" വെളുത്ത് മെലിഞ്ഞ ചെറുപ്പക്കാരന്‍ മറ്റയാളെ അവിടെ നിര്‍ത്തി ലീഡറുടെ പുറകെ നടന്നു.മറ്റുള്ളവരെ നടന്നുകൊള്ളന്‍ പറഞ്ഞു ലീഡര്‍ അവിടെ നിന്നു."അത് വേണോ" നടന്നടുത്ത ചെറുപ്പക്കാരന്‍ ചോദിച്ചു. ലീഡര്‍ മെല്ലെ തല ഉയര്‍ത്തി രമേശനെ നോക്കി. രമേശന്‍ അകലെകിഴക്കോട്ടു നോക്കി പ്രഭാതത്തെ പ്രതീക്ഷിച്ചപോലെ നില്‍ക്കുന്നു. ലീഡര്‍ ചെറുപ്പക്കാരന്‍റെ മുഖത്തേക്ക് നോക്കി മെല്ലെ അവന്‍റെ ചുമലില്‍ കൈ വച്ച് പറഞ്ഞു "പാര്‍ട്ടിയുടെ ആവശ്യമാണ് മുകളില്‍ നിന്നും ശക്തമായ നിര്‍ദേശവും ഉണ്ട് ,അത് നടന്നെ തീരൂ".ലീഡരുടെ മുഖത്ത് ഒട്ടും ഭാവ വ്യത്യാസമില്ല. ചെറുപ്പക്കാരന്റെ മുഖം മങ്ങി "ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എപ്പോഴും പാര്‍ട്ടിയുടെ വിജയത്തെ കുറിച്ച് മാത്രമേ ചിന്തിക്കവൂ ബന്ധങ്ങളും സ്വന്തങ്ങളും പാര്‍ട്ടിയുടെ വിജയ വീഥിയില്‍ നമ്മള്‍ കണ്ടില്ലാന്നു വയ്ക്കണം.നാളെ കാണാം" ലീഡര്‍ യാത്ര പറഞ്ഞു തിരിഞ്ഞു നടന്നു.ചെറുപ്പക്കാരന്‍ ഒരു നിമിഷം അവിടെ തന്നെ നിന്നു,എന്നിട്ട് തിരികെ രമേശന്‍റെ അടുത്തേക്ക് നടന്നു. കത്തിയമര്‍ന്നു കഴിഞ്ഞ ടയറിന്‍റെ കമ്പികള്‍ മിന്നി തെളിഞ്ഞു കൊണ്ടിരിക്കുന്നു.

"വേഗം വാടാ ഒരു പോള കണ്ണടച്ചിട്ടില്ല മണി നാലവറായി ഇനിയൊന്നു സ്വസ്ഥമായി ഉറങ്ങണം",തെളിഞ്ഞു കാണുന്ന വരമ്പിലൂടെ മുന്‍പോട്ടു നടക്കവേ രമേശന്‍ പറഞ്ഞു.

"ശെരിയാണ്‌ ഉറങ്ങണം നിന്റെ ഉറക്കം ഞാന്‍ നഷ്ടമാക്കില്ല നിനക്ക് സ്വസ്ഥമായി ഉറങ്ങാം" 
അത് പറയുമ്പോള്‍ അയാളുടെ ശബ്ദം തൊണ്ടയില്‍ തങ്ങി.അയാളുടെ ഓര്‍മ്മകള്‍ ഭൂതകാലത്തിന്റെ ഏടുകള്‍ മറിക്കുകയായിരുന്നു, രമേശനും ഞാനും വളര്‍ന്നതും പഠിച്ചതും ഒരുമിച്ച്, തെക്കേലെ ഗോപാലന്‍ മാമന്റെ പറമ്പിലെ മൂവാണ്ടന്‍ മാവിന്റെ കൊമ്പില്‍ മങ്ങക്കായി കയറുന്നതും ഒന്നിച്ചു, പ്രണയത്തിന്‍റെ തീജ്വാലയില്‍ കിടന്നുറങ്ങിയത് പോലും ഒരുമിച്ച്. ഒടുവിലെപ്പോഴോ താന്‍ രാഷ്ട്രീയത്തിന്‍റെ നീരാളി പിടിത്തത്തില്‍ അകപ്പെടുകയായിരുന്നു. രമേശന്‍ തന്നെ പിന്തിരിപ്പിക്കാന്‍ എത്ര വട്ടം പരിശ്രമിച്ചു. പ്രണയിനി പോലും കൈവിട്ടു പോയപ്പോള്‍ ഒരു മനസ്സിന്‍റെ കോണില്‍ ആശ്വാസ വചനങ്ങളുമായി എന്നുമുണ്ടയിരുന്നവനാണ് രമേശന്‍.എന്നോ ഒരിക്കല്‍ അവനും തന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഈ ചതിക്കുഴിയില്‍ വീഴുകയയിര്‍ന്നു. എത്ര സമരങ്ങള്‍‍, സത്യാഗ്രഹങ്ങള്‍ എന്തെല്ലാം ഒരുമിച്ച് ചെയ്തു,ഭരണ പക്ഷത്തിന്റെ പിന്തിരിപ്പന്‍ നയങ്ങള്‍ക്കെതിരെ പാര്‍ട്ടിയുടെ യുവതത്തിന്റെ പ്രതീകങ്ങളായി എത്രയോ പ്രോക്ഷഭങ്ങള്‍ അഴിച്ചു വിട്ടിരിക്കുന്നു,എത്ര തവണ ജയില്‍ വാസം,അതെല്ലാം നല്ലതിനായിരുന്നു.ഒടുവില്‍ സ്വന്തം പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ അനീധിക്കെതിരെ ഉയര്‍ത്തിയ കയ്യുകള്‍ തളര്‍ന്നു പോയിരിക്കുന്നു,നാവ് വരണ്ടു പോയിരിക്കുന്നു,കണ്ണുകളില്‍ ഇരുട്ട് വ്യാപിച്ചിരിക്കുന്നു.പാര്‍ടിക്കുവേണ്ടി എത്രയെത്ര കൊലപാതകങ്ങള്‍,അക്രമങ്ങള്‍ ഹോ! എന്തെല്ലാം ചെയ്യേണ്ടി വന്നു,ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഒന്നും വേണ്ടിയിരുന്നില്ലന്നു തോന്നി പോകുന്നു.പക്ഷെ ഇനി ഇതില്‍ നിന്നും രക്ഷയില്ലന്നലോചിക്കുമ്പോള്‍ സ്വന്തം ജന്മത്തെ പഴിക്കാന്‍ മാത്രമേ കഴിയുന്നുള്ളൂ.അനാഥന്‍ എന്ന വിളി കേട്ടിട്ടുണ്ട് അത് സത്യമായിരുന്നു. രമേശന്‍ അവന്റെ വീട്ടിലേക്കു ആദ്യമായി തന്നെ കൂട്ടികൊണ്ട് പോകുന്നവരെ ആ അനാഥത്വം അനുഭവിച്ചുണ്ട്. അതിനു ശേഷം അവന്റെ വീട്ടുകാര്‍ എന്റെയും ബന്ധുക്കളായിരുന്നു.തനിക്കു എല്ലാരും ഉണ്ടായതു അപോഴാണ്.ഒരായിരം തവണ മനസ്സില്‍ പറഞ്ഞുറപ്പിച്ചതാണ് ഞാന്‍ അനാഥനല്ല.

"എന്താടോ സ്വപ്നം കാണുകയാണോ അതോ നടന്നു കൊണ്ട് ഉറങ്ങുകയാണോ" രമേശന്‍റെ ചോദ്യം കേട്ടപ്പോഴാണ് അയാള്‍ ഓര്‍മകളില്‍ നിന്നും മുക്തനായത്.
ഒരു തണുത്ത കാറ്റു അവരെ തഴുകി തലോടി കടന്നു പോയി, വരമ്പിന്റെ പൊത്തില്‍ തവളകള്‍ കരയുന്നുണ്ടായിരുന്നു.വയല് കഴിയാന്‍ ഇനി അധികമില്ല അതിനു മുന്‍പ്..... അയാള്‍ അറയില്‍ ഒളിപ്പിച്ചിരുന്ന കത്തിയില്‍ മെല്ലെ കൈ ചേര്‍ത്ത് പിടിച്ചു.താന്‍ ചെയ്യാന്‍ പോകുന്ന കൃത്യത്തെ കുറിചോര്‍തപ്പോള്‍ കണ്ണുകളില്‍ ഇരുട്ട് പടരും പോലെ..പക്ഷെ അത് നടന്നേ തീരു,ദുര്‍ഭരണം കഴവച്ച തന്‍റെ പാര്‍ട്ടി അധികാരത്തില്‍ വരണമെങ്കില്‍ അത് അനിവാര്യമാണ് ."ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എപ്പോഴും പാര്‍ട്ടിയുടെ വിജയത്തെ കുറിച്ച് മാത്രമേ ചിന്തിക്കവൂ ബന്ധങ്ങളും സ്വന്തങ്ങളും പാര്‍ട്ടിയുടെ വിജയ വീഥിയില്‍ നമ്മള്‍ കണ്ടില്ലാന്നു വയ്ക്കണം"കാതുകളില്‍ ലീഡറുടെ ശബ്ദം മുഴങ്ങുന്നു...തെരഞ്ഞെടുപ്പിന് കുറച്ചു ദിവസങ്ങള്‍ മാത്രം ബാക്കി ഒരു രക്തസാക്ഷി ഇപ്പോള്‍ ജന്മമെടുക്കണം... അവന്റെ കുടുംബത്തെ പാര്‍ട്ടി നോക്കിക്കൊള്ളും(എത്ര നാള്‍),എതിര്‍ പാര്‍ട്ടിയുടെ മേലെ കൊലയുടെ സംശയ മുനകള്‍ ചെന്ന് തറച്ചു കൊള്ളും.പക്ഷെ ഇവിടെ അവനെന്‍റെ എല്ലാമാണ് . പാര്‍ട്ടി എന്തിനാ അവനെ തന്നെ തെരാന്നെടുത്ത്തത് അതും തന്റെ കൈകൊണ്ടു അങ്ങനെ ഒരു കൃത്യം ചെയ്യാന്‍ പറയാന്‍ പാര്‍ട്ടിക്ക് എങ്ങനെ കഴിഞ്ഞു...ആലോചിക്കുമ്പോല് കൈ തളരുംപോലെ ശരീരം മരവിക്കുന്നു പക്ഷെ അത് നടക്കാതെ പറ്റില്ലല്ലോ. മഞ്ഞു തുള്ളികളറ്റു നിന്ന നെല്ചെടികളിലേക്ക് കാറ്റു ആഞ്ഞു വീശാന്‍ തുടങ്ങി. മേഘ ഗര്‍ജനങ്ങള്‍ മിന്നലിന്‍റെ അകമ്പടിയായി കലിതുള്ളി നില്‍ക്കുന്നു, ശക്തമായ ഒരു മഴയുടെ തുടക്കം.."രമേശാ" അയാള്‍ സ്നേഹത്തോടെ വിളിച്ചു, രമേശന്‍ തിരിഞ്ഞു നോക്കി,ഒരു നിമിഷത്തിനുള്ളില്‍ മിന്നല്‍ പോലെ ഒരു കത്തി രമേശന്റെ നെഞ്ചിലേക്ക് തുളച്ചു കയറി സ്നേഹം തുളുമ്പി നിന്ന ഹൃദയത്തെ തകര്‍ത്തു കൊണ്ട് അയാള്‍ ആ കത്തി ആഞ്ഞു കയറ്റി....ഒന്ന് ശബ്ദിക്കാന്‍ പോലുമാകാതെ രമേശന്‍ നെല്‍ ചെടികള്‍ക്ക് മീതെ മറിഞ്ഞു വീണു ..."എന്നോട് ക്ഷമിക്കെട നമ്മുടെ പാര്‍ട്ടിക്ക് വേണ്ടി ...ഈ പാപി യോടു ക്ഷമിക്കെട " രമേശന്‍ ഒന്നുംശബ്ദിച്ചില്ല ഒന്ന് കൂടി പിടഞ്ഞു ആ ശരീരം നിശ്ചലമായി.കയ്യിലിരുന്ന കത്തി ദൂരെ വലിച്ചെറിഞ്ഞു അയാള്‍ മുന്നോട്ടു കുതിച്ചു
പുലര്‍ച്ചെ മരണ വാര്‍ത്ത‍ പാര്‍ട്ടി അണികളുടെ (നാളത്തെ രക്തസാക്ഷികള്‍) ഹൃദയത്തില്‍ ഒരു തീക്കനലായി പതിച്ചു,പാര്‍ട്ടി ഓഫീസില്‍ നേതാക്കന്മാര്‍ വിജയത്തിന്റെ മാധുര്യം നുണയാന്‍ തയ്യാറെടുക്കുകയായിരുന്നു......കാട്ടു തീ പോലെ പടര്‍ന്ന വാര്‍ത്ത‍ കേട്ട് നേതാക്കന്മാര്‍ പരസ്പരം കെട്ടിപ്പുണര്‍ന്നു സന്തോഷം പങ്കിട്ടു.....
....പാര്‍ട്ടിയുടെ യുവ നേതാക്കളെ വയലിലിട്ടു എതിര്‍ പാര്‍ട്ടിക്കാര്‍ വെട്ടി കൊലപ്പെടുത്തി......
 അനിയന്‍ ....

5 അഭിപ്രായങ്ങൾ:

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

OK BAI !

AbDuL MuthaLib പറഞ്ഞു...

super aniyaaa one of the great article.....super>>ur best one keep it up..

നികു കേച്ചേരി പറഞ്ഞു...

കാലികപ്രാധാന്യമുള്ള കഥ

Abduljaleel (A J Farooqi) പറഞ്ഞു...

അനിയനും ആശംസകള്‍ നേരുന്നു.

അന്ന്യൻ പറഞ്ഞു...

അനിയോ…, എനിക്ക് ഈ പാർട്ടികാര്യങ്ങളിൽ ഒട്ടും താല്പര്യമില്ല, എന്നാലും കുടുംബപരമായി, ഇടത്തോട്ട് ഒരു ചരിവുണ്ട്.
തന്റെ എഴുത്തു ഇഷ്ടായി, എനിക്ക് കേൽക്കാൻ ഇഷ്ട്ടമില്ലാത്ത വിഷയമാണെങ്കിലും മടുപ്പുളവാക്കാതെ വായിക്കാൻ പറ്റി.